കണ്ണൂരിലെ വളപ്പില്‍ യാക്കൂബ് വധക്കേസ്: വിധി പറയുന്നത് 22ലേക്ക് മാറ്റി
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) യാണ് കേസില്‍ വിധി പറയുക.കേസിലെ പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിയിരുന്നു.
തലശ്ശേരി: ഇരിട്ടി കീഴൂരിലെ സിപിഎം പ്രവര്ത്തകന് കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് ഈ മാസം 22 ലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) യാണ് കേസില്‍ വിധി പറയുക.കേസിലെ പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിയിരുന്നു. പ്രതികളെയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചിരുന്നു.
24 സാക്ഷികളെ പ്രൊസിക്യൂഷന് വിസ്തരിച്ചു. ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെ 16 പേരാണ് കേസിലെ പ്രതികള്‍. 2006 ജൂണ്‍ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ പുരയില്‍ ജമീലയുടെ വീട്ടു വരാന്തയില്‍ ഇരിക്കുമ്പോള്‍ പ്രതികള്‍ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത്. രക്ഷപ്പെടുന്നതിനിടെ യാക്കൂബ് അയല്‍ വീട്ടില്‍ അഭയം തേടി. ഇവിടെ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇരുമ്പുവടി, വടിവാള്‍ തുടങ്ങിയ ആയുധങ്ങളും ബോംബുമായെത്തിയ സംഘം നടത്തിയ അക്രമത്തില്‍ കല്ലിക്കണ്ടി ബാബുവിനും സഹോദരന് കല്ലിക്കണ്ടി സുഭാഷിനും പരിക്കേറ്റിരുന്നു.
അക്രമി സംഘം എറിഞ്ഞ ബോംബ് യാക്കൂബിന്റെ തലയില്‍ പതിക്കുകയും യാക്കൂബ് തലശ്ശേരി ജനറലാശുപത്രിയിലേക്കുള്ള വഴി മധ്യേ മരിക്കുകയുമായിരുന്നു.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിലങ്ങേരി ശങ്കരന് മാസ്റ്റര്‍, വിലങ്ങേരി മനോഹരന് എന്ന മനോജ്, തെക്കന്‍ വീട്ടില്‍ വിജേഷ് എന്ന പുതിയ വീട്ടില്‍ വിജേഷ്, കൊട്ടേരി പ്രകാശന് എന്ന ജോക്കര്‍ പ്രകാശന്, പി കാവ്യേഷ്, പന്നിയോടന്‍ ജയകൃഷ്ണന്, കുറ്റിയാടന്‍ ദിവാകരന്, എസ് ടി സുരേഷ്, പി കെ പവിത്രന് എന്ന ആശാരി പവിത്രന്, പുത്തന്‍ വീട്ടില്‍ മാവില ഹരീന്ദ്രന്‍, കെ കെ പപ്പന് എന്ന പത്മനാഭന്, എസ് ടി സജീഷ്, കൊഴുക്കുന്നേല്‍ സജീഷ്, പടയന്‍കുട്ടി വല്സന്, വള്ളി കുഞ്ഞിരാമന്, കിഴക്കെ വീട്ടില്‍ ബാബു എന്ന തുഫടന്‍ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ കെ പി ബിനീഷയാണ് ഹാജരാവുന്നത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എന്‍ ഭാസ്കരന് നായര്‍, അഡ്വ. ജോസഫ് തോമസ്, അഡ്വ. ടി സുനില്‍കുമാര്‍, അഡ്വ. പി പ്രേമരാജന്‍ എന്നിവരാണ് ഹാജാരാവുന്നത്. യാക്കൂബ് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം തില്ലങ്കേരി കാര്‍ക്കോട്ടെ അമ്മു അമ്മ സ്മാരക മന്ദിരത്തില്‍ വെച്ച് വത്സന് തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗുഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT