Sub Lead

നോണ്‍ ഹലാല്‍ വ്യാജപ്രചാരണം: തുഷാരക്കെതിരേ മതവിദ്വേഷ പ്രചാരണത്തിനും കേസ്; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് പറഞ്ഞ തുഷാര ഒളിവില്‍

കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ നകുല്‍, ബിനോജ് എന്നിവരുടെ പരാതിയിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

നോണ്‍ ഹലാല്‍ വ്യാജപ്രചാരണം: തുഷാരക്കെതിരേ മതവിദ്വേഷ പ്രചാരണത്തിനും കേസ്; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് പറഞ്ഞ തുഷാര ഒളിവില്‍
X

കൊച്ചി: നോണ്‍ ഹലാല്‍ ഹോട്ടല്‍ തുറന്നതിന് മര്‍ദ്ദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തക തുഷാരക്കെതിരെ വീണ്ടും കേസെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് ഇത്തവണ പോലിസ് കേസെടുത്തിരിക്കുന്നത്. യുവാക്കളെ ആക്രമിച്ച കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തുഷാര തന്നെ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ ജിഹാദില്‍ അക്രമിച്ചു എന്ന് വ്യാജ പ്രചാരണം നടത്തി ഫേസ്ബുക്കില്‍ ലൈവില്‍ വന്നത്. താന്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്നും നോ ഹലാല്‍ ഭക്ഷണം കഴിക്കാനുള്ള ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളുമെന്നും ലൈവില്‍ പറഞ്ഞിരുന്നു. എന്നാല്‍, അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് പറഞ്ഞ തുഷാര ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. ഒളിവില്‍ പോയ തുഷാരക്കും സംഘത്തിനുമായി പോലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

തന്റെ റസ്‌റ്റോറന്റില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികള്‍ തങ്ങളെ മര്‍ദിച്ചുവെന്നായിരുന്നു തുഷാരയുടെ വ്യാജ പ്രചാരണം. ഗുരുതരമായ മതവിദ്വേഷ പ്രചാരണം നടത്തിയിട്ടും ഈ വകുപ്പുകള്‍ ചേര്‍ത്ത് തുഷാരക്കെതിരെ കേസെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് കാട്ടി പോലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യം ആക്രമണക്കേസില്‍ മാത്രമായിരുന്നു പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒളിവില്‍ പോയ തുഷാരയും സംഘവും കേരളം വിട്ടതായി പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്.

തനിക്ക് നേരെ ജിഹാദി ആക്രമണം ഉണ്ടായെന്നായിരുന്നു തുഷാരയുടെ എഫ്ബി പോസ്റ്റ് സംഘി അനുകൂല സംഘടനയായ കാസ ഉള്‍പ്പടെ ഒരു വിഭാഗം വലിയ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും രാഹുല്‍ ഈശ്വറും തുഷാരക്ക് പിന്തുണയുമായി രംഗത്തെത്തി. ഈ വ്യാജവാര്‍ത്ത സംഘി അനുകൂലികള്‍ കേരളത്തിന് പുറത്തും വ്യാപകമായി പ്രചരിപ്പിച്ചു.

തുഷാരയുടെ വര്‍ഗീയ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ രാഹുല്‍ ഈശ്വര്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു. വ്യാജപ്രചാരണത്തില്‍ വീണുപോയെന്നും ഇത്തരം വാര്‍ത്തകളില്‍ ജാഗ്രത പാലിക്കുമെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്. കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ നകുല്‍, ബിനോജ് എന്നിവരുടെ പരാതിയിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. തുഷാരയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണിതെന്ന് വ്യക്തമായിട്ടുണ്ട്. അജിത്ത് ചേരാനെല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കേസിലും പ്രതിയാണ്.

Next Story

RELATED STORIES

Share it