കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ച സംഭവം:മുഖ്യമന്ത്രിക്കെതിരെ മരിച്ച ഹാരിസിന്റെ ബന്ധുക്കള്‍;മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കും
പോലിസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണം ഏതു രീതിയിലായിരിക്കണമെന്ന വിധത്തില്‍ മുഖ്യമന്ത്രി തന്നെ രൂപരേഖ കൊടുത്തതായിട്ടാണ് മനസിലാകുന്നത്.ഇതിനു കാരണം സംഭവം പുറത്തു വന്നതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇതെലാം വ്യാജമാണെന്നാണ്.അതുകൊണ്ടായിരിക്കണം ഹാരിസിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലിസ് അന്വേഷണം അവസാനിപ്പിച്ചതെന്നും ബന്ധു പറഞ്ഞു
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ മരിച്ച ഫോര്‍ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന പോലിസ് റിപോര്‍ടിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ഹാരിസിന്റെ ബന്ധുക്കള്‍ രംഗത്ത്. പോലിസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണം ഏതു രീതിയിലായിരിക്കണമെന്ന വിധത്തില്‍ മുഖ്യമന്ത്രി തന്നെ രൂപരേഖ കൊടുത്തതായിട്ടാണ് മനസിലാകുന്നത്-ഹാരിസിന്റെ ബന്ധു പറഞ്ഞുതിനു കാരണം സംഭവം പുറത്തു വന്നതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇതെലാം വ്യാജമാണെന്നാണ്.അതുകൊണ്ടായിരിക്കണം ഹാരിസിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലിസ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഹാരിസിന്റെ ബന്ധു പറഞ്ഞു
ഇത്തരത്തില്‍ അന്വേഷണം അവസാനിപ്പിച്ചതിനെതിരെ ശക്തമായ നിയമനടപടികളുമായി തങ്ങള്‍ മുന്നോട്ടു പോകും.ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നല്‍കും ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും ഹാരിസിന്റെ ബന്ധു പറഞ്ഞു.കളമശേരി സി ഐ അന്വേഷിച്ചത് തങ്ങളുടെ സഹോദരന് ഹാരിസിന്റെ മരണം സംബന്ധിച്ചാണോ അതോ വേറെ ഏതെങ്കിലും ഹാരിസിന്റെ മരണമാണോയെന്നാണ് തങ്ങള്‍ സംശയിക്കുന്നത.കാരണം ഹാരിസ് മരിക്കുന്നത് ജുലൈ 20 നാണ്. എന്നാല്‍ കളമശേരി സി ഐ തന്നിരിക്കുന്ന റിപോര്‍ടില്‍ പറയുന്നത് ജൂലൈ 24 ന് മരിച്ച ഹാരിസ് എന്നാണ് രേഖപെടുത്തിയിരിക്കുന്നതെന്നും ഹാരിസിന്റെ ബന്ധു പറഞ്ഞു.
പ്രവാസിയായിരുന്ന ഹാരിസ് നാട്ടിലെത്തിയതിനു ശേഷം കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 26 നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.ചികില്‍സ തുടങ്ങിയതിനു ശേഷം ഹാരിസ് എല്ലാ ദിവസവും വിളിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസുഖം കുറവുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും ഡോക്ടര്‍ അടക്കമുള്ളവരും പറഞ്ഞിരുന്നു.ജൂലൈ 20 ന് വൈകുന്നേരം ആശുപത്രിയില്‍ നിന്നും ഹാരിസ് ഭാര്യയെ വിളിച്ചു കുറേ നേരം സംസാരിക്കുകയും ചെയ്തിരുന്നു.5.30 വിളിച്ച ഹാരിസ് 6.45 ഓടെ മരിച്ചുവെന്നാണ് പിന്നീട് അറിയുന്നതെന്നും രോഗം ഭേദമായെന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞ വ്യക്തി ഒന്നര മണിക്കൂര്‍ കഴിഞ്ഞ് മരിക്കാനിടയായതെന്തുകൊണ്ടാണെന്ന് തങ്ങള്‍ക്കറിയണമെന്നും ഹാരിസിന്റെ ബന്ധുക്കള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഹാരിസിന്റെ മരണം ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണെന്ന തരത്തില്‍ കളമശേരി മെഡിക്കല്‍ കോളജിലെ തന്നെ നേഴ്സിന്റെ ശബ്ദ സന്ദേശം അടുത്തിടെ പുറത്തു വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് ശബ്ദ സന്ദേശം അയച്ച നേഴ്സിനെ ആരോഗ്യവകുപ്പ് സസ്പെന്റു ചെയ്തിരുന്നു. ഇതിനിടയില്‍ ഹാരിസിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതിയുമായി രംഗത്തു വന്നതോടെയാണ് പോലിസ് പ്രാഥമികമായി അന്വേഷണം ആരംഭിച്ചത്.ഏകദേശം ഒരുമാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിനും വിവര ശേഖരത്തിനും ശേഷമാണ് പോലിസ് സംഘം കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് റിപോര്‍ട് സമര്‍പ്പിച്ചത്.ഇത് സംബന്ധിച്ച വിവരം ഹാരിസിന്റെ ബന്ധുക്കളെയും പോലിസ് അറിയിച്ചു.നിയമനടപടികള്‍ സ്വീകരിക്കാവുന്ന വിധത്തില്‍ ഒരു വീഴ്ചയും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നോ സ്റ്റാഫുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT