Sub Lead

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

രാത്രി 10.30ഓടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കാളിത്തല ഏരിയയിലെ ജഗദ്ദാല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഏഴാം വാര്‍ഡിലാണ് സംഭവം.

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ഭട്ട്പാറയില്‍നിന്നുള്ള 36കാരനായ ചന്ദന്‍ സാഹുവാണ് വെടിയേറ്റു മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി 10.30ഓടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കാളിത്തല ഏരിയയിലെ ജഗദ്ദാല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഏഴാം വാര്‍ഡിലാണ് സംഭവം.

രണ്ടു ബൈക്കുകളിലെത്തിയ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തൊട്ടടുത്ത് നിന്നു വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ബട്ട്പാര സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ ടിഎംസി പ്രവര്‍ത്തകനായിരുന്ന സാഹു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന ബിജെപി ആരോപണം തൃണമൂല്‍ പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനിടെ നിരവധി അക്രമസംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരത്തേ തൃണമൂല്‍ നേതാവായിരുന്ന അര്‍ജുന്‍ സിങ് തൃണമൂലിന്റെ സിറ്റിങ് എംപി ദിനേഷ് ത്രിവേദിയെ തോല്‍പ്പിച്ച് ബാരക്ക്പുര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചു.

Next Story

RELATED STORIES

Share it