Sub Lead

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം: പോലിസ് സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് വീണ്ടും പിടിയിലായത്.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം: പോലിസ് സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍
X

ഫെബിൻ റാഫി, ടോം തോമസ്


കോഴിക്കോട്: വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ചേവായൂര്‍ പോലിസ് സ്‌റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഒന്നര മണിക്കൂറിനുള്ളില്‍ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് വീണ്ടും പിടിയിലായത്.

ചേവായൂര്‍ പോലിസ് സ്‌റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട പ്രതിക്കുവേണ്ടി വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. ലോ കോളജിന് പിന്നില്‍നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. പ്രതികളെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഫെബിന്‍ സ്‌റ്റേഷന്റെ പിറകുവശം വഴി രക്ഷപ്പെട്ടത്. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഫെബിന്‍ റാഫിയും കൊല്ലം സ്വദേശി ടോം തോമസും പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ബംഗളൂരു, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ വെള്ളിയാഴ്ച ചേവായൂര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

അറസ്റ്റിലായ പ്രതികള്‍ക്ക് വസ്ത്രം മാറാന്‍ പോലിസ് സമയം നല്‍കിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പിറകു വശം വഴി ആണ് ഫെബിന്‍ രക്ഷപ്പെട്ടതെന്ന് പോലിസ് പറയുന്നു. ബെംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ ഫെബിന്റെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പോലിസ് ഇന്നാണ് രേഖപ്പെടുത്തിയത്. പോക്‌സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതില്‍ അഞ്ചു പേരുടെ മൊഴി നേരിട്ടും ഒരു പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അവരുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് രേഖപ്പെടുത്തിയത്.

യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികള്‍ മഡിവാള പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പോലീസ് കാര്യമായി എടുത്തിട്ടില്ല. അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടികള്‍ എങ്ങനെ ബെംഗളൂരുവില്‍ എത്തിയെന്നും ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് പോലിസ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it