Sub Lead

ഹലാലിന്റെ പേരില്‍ ആക്രമണം: വീണ്ടും പ്രകോപനം സൃഷ്ടിച്ച് ബിജെപി; കലാപാഹ്വാനമായി പ്രകടനം

ഹലാലിന്റെ പേരില്‍ ആക്രമണം: വീണ്ടും പ്രകോപനം സൃഷ്ടിച്ച് ബിജെപി; കലാപാഹ്വാനമായി പ്രകടനം
X

കോഴിക്കോട്: നോണ്‍ ഹലാല്‍ ഇറച്ചി നല്‍കാത്തതിന് ആക്രമണം നടന്ന പേരാമ്പ്രയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ബിജെപി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രകോപന മുദ്രാവാക്യവുമായി ബിജെപി പ്രകടനം നടത്തി. 'ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക് പാര്‍സലയക്കും ആര്‍എസ്എസ്' എന്ന പ്രകോപന മുദ്രാവാക്യവുമായാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഹലാല്‍ വിഷയത്തില്‍ പേരാമ്പ്രയില്‍ നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ന്നത്.

പേരാമ്പ്രയില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനത്തില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. പ്രസൂണ്‍, ഹരികുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. പ്രസൂണ്‍ റിമാന്റിലാണ്. ഹരികുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബിജെപി പ്രകടനം നടത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണമുണ്ടായത്. നാലംഗ സംഘം ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. പിന്നീട് മടങ്ങിപ്പോയ ഇവര്‍ ആറുമണിയോടെ വീണ്ടുമെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Next Story

RELATED STORIES

Share it