Sub Lead

യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം: കൊലപാതകത്തിലേക്ക് നയിച്ചത് ഫോണ്‍ വിളിയെ കുറിച്ചുള്ള തര്‍ക്കം; കൃത്യംനടത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍

കടയ്ക്കലില്‍ കോട്ടപ്പുറം മേടയില്‍ ലതാമന്ദിരത്തില്‍ 27കാരിയായ ജിന്‍സിയെയാണ് ഭര്‍ത്താവായ ദീപു കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ വെട്ടി കൊലപ്പെടുത്തിയത്.

യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം:  കൊലപാതകത്തിലേക്ക് നയിച്ചത് ഫോണ്‍ വിളിയെ കുറിച്ചുള്ള തര്‍ക്കം; കൃത്യംനടത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍
X

കൊല്ലം: കടയ്ക്കലില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഫോണ്‍ വിളിയെ കുറിച്ചുള്ള തര്‍ക്കമെന്ന് പോലിസ്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ദീപു ഭാര്യയെ കൊന്നതെന്നും പോലിസ് പറയുന്നത്. കടയ്ക്കലില്‍ കോട്ടപ്പുറം മേടയില്‍ ലതാമന്ദിരത്തില്‍ 27കാരിയായ ജിന്‍സിയെയാണ് ഭര്‍ത്താവായ ദീപു കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ വെട്ടി കൊലപ്പെടുത്തിയത്.

പുതുവത്സര ദിനത്തില്‍ രാവിലെ ദീപു ജിന്‍സിയുടെ മാതാവ് ലതയെ ഫോണ്‍ ചെയ്തു ജിന്‍സി വീട്ടില്‍ ഉണ്ടോ എന്ന് തിരക്കിയിരുന്നു. ഇല്ലെന്നും ജോലിക്ക് പോയെന്നും ഉച്ചയോടെ മടങ്ങി വരുമെന്നും ലത ദീപുവിനോട് പറഞ്ഞു. ഉച്ചയോട് കൂടി ദീപു അഞ്ചു വയസുകാരി മകളുമൊത്ത് ബൈക്കില്‍ ജീന്‍സിയുടെ വീട്ടിലെത്തി. ജിന്‍സിയോട് ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജിന്‍സി തന്റെ ഫോണ്‍ നല്‍കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ഫോണ്‍ വിളികളെ ചൊല്ലിതര്‍ക്കം നടക്കുകയും ഫോണിനായി പിടിവലികൂടുകയും ചെയ്തു. എന്നാല്‍ ജിന്‍സി തന്റെ ഫോണ്‍ ദീപുവിന് നല്‍കിയില്ല. തുടര്‍ന്ന് മകളെയും കൂട്ടി ദീപു തന്റെ വീട്ടിലേക്ക് പോയി മകളെ വീട്ടില്‍ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങിയെത്തി വീടിന് പുറത്ത് നിന്നിരുന്ന ജിന്‍സിയെ തലയില്‍ വെട്ടിവീഴ്ത്തുകയായിരുന്നു.

ഇത് കണ്ടു തടസം പിടിക്കാന്‍ ഓടിയെത്തിയ ഏഴു വയസ് കാരന്‍ മകനെ ഇയാള്‍ തൂക്കി എടുത്തെറിഞ്ഞു. ദീപു ജിന്‍സിയെ ഇരുപത്തിയഞ്ചോളം വെട്ടുകളാണ് ദേഹമാസകലം വെട്ടിയത്. പ്രദേശത്ത് ജനവാസം കുറവാണ് ഇവരുടെ മകന്‍ നീരജ് സഹായം ആവശ്യപ്പെട്ട് ഒരു കിലോമീറ്റര്‍ അകലയുളള കടയിലെത്തി വിവരം പറഞ്ഞു ആള്‍ക്കാര്‍ എത്തുമ്പോഴേക്കും ദീപു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജിന്‍സിയെ കടയ്ക്കല്‍ താലുകാശുപത്രിയിലെത്തിച്ചപ്പഴേക്കും മരണം സംഭവിച്ചിരുന്നു.

തുടര്‍ന്ന് ആറു മണിയോടെ ദീപു സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. രണ്ടാഴ്ച്ച മുന്‍പ് ദീപു കയറുകൊണ്ട് കഴുത്തുമുറുക്കി ജിന്‍സിയെ കൊലപെടുത്താന്‍ ശ്രമിച്ചതായി കാട്ടി ജിന്‍സി കടയ്ക്കല്‍ പോലിസില്‍ പരാതി നല്‍കി. ഇരുകൂട്ടരെയും വിളിച്ചു പോലിസ് സംസാരിച്ചിരുന്നു. തന്നെ ഇനി ഉപദ്രവിക്കാതിരുന്നാല്‍ മതി കേസെടുക്കേണ്ടെന്ന് ജിന്‍സി പോലിസിനോട് പറഞ്ഞിരുന്നു. ഇതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പോലിസ് പറയുന്നു.

പ്രതി ദീപുവിനെ ക്യത്യം നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it