Sub Lead

യുപി സര്‍ക്കാര്‍ തന്റെ മരണത്തിനായി കാത്തിരിക്കുകയാണ്; ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരേ പരാതി നല്‍കിയ പെണ്‍കുട്ടി

പരാതിക്കാരായ തങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും കുറ്റം ചുമത്താനുമാണു അന്വേഷണ സംഘത്തിന്റെ നീക്കം. ചിന്മയാനന്ദിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നു. കുറ്റവാളി ശിക്ഷിക്കപ്പെടാനും തനിക്ക് നീതി ലഭിക്കാനും താന്‍ ആത്മഹത്യ ചെയ്യണോ. കേസില്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണ്. എന്റെ മരണത്തിനു ശേഷം മാത്രമേ കുറ്റവാളി ശിക്ഷിക്കപ്പെടൂ എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. യുപി സര്‍ക്കാര്‍ തന്റെ മരണത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു

യുപി സര്‍ക്കാര്‍ തന്റെ മരണത്തിനായി കാത്തിരിക്കുകയാണ്; ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരേ പരാതി നല്‍കിയ പെണ്‍കുട്ടി
X

ന്യൂഡല്‍ഹി: തനിക്കു നീതി ലഭിക്കാന്‍ താന്‍ ആത്മഹത്യ ചെയ്യണമോയെന്നും തന്റെ മരണത്തിനായാണ് യുപി സര്‍ക്കാര്‍ കാത്തിരിക്കുന്നതെന്നും, ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരേ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി. ചിന്മയാനന്ദിനെതിരേ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും അന്വേഷണ സംഘം ഇതുവരെ അദ്ദേഹത്തെ അറസ്റ്റു ചെയ്തിട്ടില്ല. സിആര്‍പിസി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. പരാതിക്കാരായ തങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും കുറ്റം ചുമത്താനുമാണു അന്വേഷണ സംഘത്തിന്റെ നീക്കം. ചിന്മയാനന്ദിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നു. കുറ്റവാളി ശിക്ഷിക്കപ്പെടാനും തനിക്ക് നീതി ലഭിക്കാനും താന്‍ ആത്മഹത്യ ചെയ്യണോ. കേസില്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണ്. എന്റെ മരണത്തിനു ശേഷം മാത്രമേ കുറ്റവാളി ശിക്ഷിക്കപ്പെടൂ എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. യുപി സര്‍ക്കാര്‍ തന്റെ മരണത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

ബിജെപി മുന്‍ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുപിയിലെ നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. ചിന്മയാനന്ദിനെതിരേ പരാതി നല്‍കിയതോടെ പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് രാജസ്ഥാനില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. ലോധി റോഡ് പോലിസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. അത് ഷാജഹാന്‍പുര്‍ പോലിസിന് കൈമാറി. എന്നാല്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തില്ല. പ്രത്യേക അന്വേഷണ സംഘം തന്നെ 11 മണിക്കൂറോളം ചോദ്യം ചെയ്തു. അവരോട് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. എന്നിട്ടും ചിന്മയാന്ദിനെ അറസ്റ്റ് ചെയിതില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

പീഡനത്തിനിരയായതായും സഹായം അഭ്യര്‍ഥിച്ചും സമൂഹ മാധ്യമത്തിലൂടെയാണ് പെണ്‍കുട്ടി ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇക്കഴിഞ്ഞ ആഗസ്ത് 24നു വൈകീട്ട് നാലിനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിദ്യാര്‍ഥിനി ആരോപണം ഉന്നയിച്ചത്. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിക്കുകയും എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സന്ത് സമാജിലെ ഒരു വലിയ നേതാവില്‍ നിന്ന് രക്ഷിക്കണമെന്നായിരുന്നു അഭ്യര്‍ഥന. എന്നെ സഹായിക്കാന്‍ യോഗി ജി, മോദി ജി എന്നിവരോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ കുടുംബത്തെ കൊല്ലുമെന്നാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്. ഞാന്‍ ഇപ്പോള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അറിയണം. ദയവായി എന്നെ സഹായിക്കൂ. പോലിസും ജില്ലാ മജിസ്‌ട്രേറ്റുമെല്ലാം സന്യാസിയായ അദ്ദേഹത്തിന്റെ പോക്കറ്റിലാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, അദ്ദേഹത്തിനെതിരേ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നുമായിരുന്നു വീഡിയോ. കരഞ്ഞുകൊണ്ടായിരുന്നു പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ പെണ്‍കുട്ടി ചിന്മയാനന്ദിന്റെ പേര് പറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ പിതാവാണ് ചിന്മയാനന്ദിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. വീഡിയോ കണ്ടപ്പോള്‍ തന്റെ മകളും കോളജിലെ മറ്റ് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനു വിധേയമായെന്ന് മനസ്സിലായി. എന്റെ മനസ്സില്‍ ഒട്ടേറെ ഭീതിയുയരുന്നുണ്ട്. ഇത് ചെയ്തത് സ്വാമി ചിന്‍മയാനന്ദാണ്. സംസ്ഥാന സര്‍ക്കാരിലും കേന്ദ്രത്തിലും സ്വാധീനമുള്ള ഇവര്‍ എന്തും ചെയ്യും. യോഗി ജി, മോദി ജി എന്നിവര്‍ ഞങ്ങളെ സഹായിക്കണമെന്നും പിതാവ് ഷാജഹാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ മൂന്ന് ദിവസങ്ങള്‍ക്കുശേഷം പോലിസ് തട്ടിക്കൊണ്ട് പോകലിന് കേസെടുത്തു. എന്നാല്‍ ചിന്മയാനന്ദിനെതിരേ പോലിസ് നടപടി കൈക്കൊള്ളുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല.

വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു ചിന്മയാനന്ദ്.

Next Story

RELATED STORIES

Share it