Sub Lead

വെഞ്ഞാറമൂട് ഇരട്ടക്കൊല: ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലിസ് പറയുന്നു.

വെഞ്ഞാറമൂട് ഇരട്ടക്കൊല: ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
X

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സജീവ്, സനല്‍, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലിസ് പറയുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹാച്ചിവരാണ് മറ്റ് നാല് പേര്‍. കൊലപാതക കാരണത്തെ കുറിച്ച് ചോദ്യം ചെയ്യല്‍ തുടരുന്നു.

അതേസമയം, ആക്രമണത്തില്‍ സാക്ഷി തിരിച്ചറിഞ്ഞ അന്‍സര്‍ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അന്‍സറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അന്‍സറിനെ ഷഹീന്‍ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ കൊലപാതകത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിക്കുകയാണ്. അന്‍സര്‍ ഒപ്പമുണ്ടായിരുന്നില്ലെന്ന് ഇരുവരും പോലിസിന് മൊഴി നല്‍കിയതായാണ് വിവരം. അതേസമയം പിടിയിലായ സനലിന്റെ സഹോദരനും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ ഉണ്ണി അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികള്‍ മൊഴി നല്‍കി. ആറംഗ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട അന്‍സര്‍, ഉണ്ണി എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it