Sub Lead

തബ്‌ലീഗ് ജമാഅത്ത്: 73 വിദേശികളെ പിഴ ഈടാക്കി മോചിപ്പിച്ചു; 82 ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ജാമ്യം

മലേസ്യന്‍ പൗരന്മാര്‍ 7000 രൂപ വീതവും സൗദി പൗരന്മാര്‍ 10,000 രൂപ വീതവുമാണ് പിഴ അടയ്‌ക്കേണ്ടത്. ഡല്‍ഹിയിലെ രണ്ട് വ്യത്യസ്ത കോടതികളാണ് മലേസ്യന്‍ പൗരന്മാരുടെയും സൗദി പൗരന്മാരുടെയും കേസ് പരിഗണിച്ചത്.

തബ്‌ലീഗ് ജമാഅത്ത്: 73 വിദേശികളെ പിഴ ഈടാക്കി മോചിപ്പിച്ചു; 82 ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ജാമ്യം
X

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 73 വിദേശികളെ പിഴ ഈടാക്കി മോചിപ്പിക്കാന്‍ ഉത്തരവായി. 62 മലേസ്യക്കാരെയും 11 സൗദി പൗരന്മാര്‍ക്കുമാണ് പിഴ നല്‍കി സ്വന്തം നാട്ടിലേക്ക് പോകാനുള്ള അനുമതി നല്‍കിയത്. മലേസ്യന്‍ പൗരന്മാര്‍ 7000 രൂപ വീതവും സൗദി പൗരന്മാര്‍ 10,000 രൂപ വീതവുമാണ് പിഴ അടയ്‌ക്കേണ്ടത്. ഡല്‍ഹിയിലെ രണ്ട് വ്യത്യസ്ത കോടതികളാണ് മലേസ്യന്‍ പൗരന്മാരുടെയും സൗദി പൗരന്മാരുടെയും കേസ് പരിഗണിച്ചത്.

ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സിദ്ധാര്‍ത്ഥ മാലിക്കാണ് മലേസ്യന്‍ പൗരന്മാരുടെ കേസ് പരിഗണിച്ചത്. കുറ്റ സമ്മതം നടത്തിയ പ്രതികളുടെ ശിക്ഷ ഇളവുനല്‍കാനുള്ള അപേക്ഷ പരിഗണിച്ച് പിഴ ഈടാക്കി നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പോലിസും എതിര്‍ത്തില്ല. പ്രതികള്‍ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നും ചെറിയ പിഴ ഈടാക്കി കടുത്ത ശിക്ഷയില്‍ ഇളവ് നല്‍കി നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കുന്നതായി വിധിന്യായത്തില്‍ പറയുന്നു.

അതേസമയം, തബ്‌ലീഗ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 82 ബംഗ്ലാദേശികള്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗുര്‍മോഹിന കൗര്‍ ആണ് 10,000 വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചത്.

നിയമവിരുദ്ധമായി മതപ്രചാരണ ഏര്‍പ്പെടല്‍, കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നായിരുന്നു ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട 31 രാജ്യങ്ങളില്‍നിന്നുള്ള 371 പേര്‍ക്ക് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 31 രാജ്യങ്ങളില്‍നിന്നുള്ള 956 വിദേശികള്‍ക്കെതിരേയാണ് 59 കുറ്റപത്രങ്ങളാണ് ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it