Sub Lead

കള്ളവോട്ട്: മീണയുടെ ശുപാര്‍ശ തള്ളി; പഞ്ചായത്തംഗത്തിന് അയോഗ്യതയില്ല

ഇത്തരമൊരു ശുപാര്‍ശ നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്കാറാം മീണയുടെ അഭ്യര്‍ഥന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

കള്ളവോട്ട്: മീണയുടെ ശുപാര്‍ശ തള്ളി; പഞ്ചായത്തംഗത്തിന് അയോഗ്യതയില്ല
X

തിരുവനന്തപുരം: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത ചെറുതാഴം പഞ്ചായത്തംഗം എം പി സലീനയെ അയോഗ്യയാക്കില്ല. പദവിയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നല്‍കിയ ശുപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. ഇത്തരമൊരു ശുപാര്‍ശ നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്കാറാം മീണയുടെ അഭ്യര്‍ഥന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

സലീന ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് ഇടതു പക്ഷം വാദിച്ചെങ്കിലും ബൂത്ത് മാറി കള്ളവോട്ട് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് നടപടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ശുപാര്‍ശ ചെയ്തത്.

പിലാത്തറ 19ാം നമ്പര്‍ ബൂത്തില്‍ സെലീനയെ കൂടാതെ പത്മിനി, സുമയ്യ എന്നിവരും കള്ള വോട്ട് നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി കള്ളവോട്ട് ചെയ്യുകയായിരുന്നു.യഥാര്‍ത്ഥ ബൂത്തില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. രേഖകളെല്ലാം സ്‌ട്രോങ് റൂമിലാണെന്നും അത് പരിശോധിച്ചാല്‍ മാത്രമെ അവിടെ വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്യാനെത്തി.

കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കുമെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മീണ ആവശ്യപ്പെട്ടിരുന്നു.

പ്രിസൈഡിങ് ഓഫിസര്‍ക്ക് വീഴ്ച പറ്റിയതായും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it