ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ ക്യാംപില്‍ അഗ്നിബാധ; നിരവധി വീടുകള്‍ കത്തിനശിച്ചു
മുളയും ടാര്‍പോളിനും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ വീടുകളാണ് കൂട്ടമായി കത്തിയത്. 5000ത്തോളം പേരാണ് ഒരൊറ്റ രാത്രികൊണ്ട് ഭവനരഹിതരായത്.
ധാക്ക: തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ അഗ്നിബാധ. 1200ഓളം വീടുകള്‍ കത്തി നശിച്ചതായി ബംഗ്ലാദേശ് പോലിസ് വക്താവ് അറിയിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുളയും ടാര്‍പോളിനും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ വീടുകളാണ് കൂട്ടമായി കത്തിയത്. 5000ത്തോളം പേരാണ് ഒരൊറ്റ രാത്രികൊണ്ട് ഭവനരഹിതരായത്. നിരവധി പേരുടെ വീടുകള്‍ കത്തിച്ചാമ്പലായി. 2017ല്‍ മ്യാന്മറിലെ സൈനിക പീഡനം മൂലം ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യകള്‍ കൂട്ടമായി താമസിക്കുന്ന കോക്സ് ബസാറിലെ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്.
ക്യാംപ് 16ല്‍ നിന്നാണ് തീപിടുത്തം ആരംഭിച്ചത്. തുടര്‍ന്ന് തീ സമീപത്തെ ക്യാംപിലേക്ക് മുഴുവനായും അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 4.40നാണ് തീപിടിത്തം ആരംഭിച്ചത്. 6.30വരെ തീ ആളിക്കത്തി. പിന്നീട് തീ നിയന്ത്രണ വിധേയമായതായി പൊലിസ് വക്താവ് കംറാന്‍ ഹുസൈന് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT