Sub Lead

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടിയുടെ തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

മൂന്നു ദിവസത്തേയ്ക്കാണ് എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.മോന്‍സണ്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടിയുടെ തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേയ്ക്കാണ് എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മോന്‍സണ്‍ മാവുങ്കല്‍ കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഇദ്ദേഹത്തിന് ആവശ്യമായ ചികില്‍സ നല്‍കണമെന്ന് കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി.മോന്‍സണ്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.

മോന്‍സണ്‍ മാവുങ്കലിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു ക്രൈംബ്രാഞ്ച് എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.കുറ്റകൃത്യത്തിലുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പ്രതി മോന്‍സണ്‍ മാവുങ്കലിനെ തെളിവെടുക്കേണ്ടതിനും കേസിലുള്‍പ്പെട്ടതും ബാങ്കിന്റേതുള്‍പ്പെടെ ഇയാള്‍ കൃത്രിമമായി ചമച്ച രേഖകള്‍ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്നു ക്രൈംബ്രാഞ്ച് ഹരജിയില്‍ പറയുന്നു. പ്രതി പലരില്‍ നിന്നും തട്ടിച്ചെടുത്ത പണം എങ്ങിനെ ഉപയോഗപ്പെടുത്തി, തട്ടിപ്പിനുള്ള ഉറവിടത്തെപ്പറ്റിയും അന്വേഷണം തുടരുന്നതിനു ചോദ്യം ചെയ്യല്‍ അത്യാവശ്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം.തുടര്‍ന്ന് ഈ മാസം 30 വരെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കുന്നതിനായി വൈദ്യപരിശോധനയ്ക്കായി നേരത്തെ മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.പരിശോധനയില്‍ ഇയാളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധനയ്ക്കായി നീരീക്ഷണത്തില്‍ ആക്കിയിരുന്നു.തുടര്‍ പരിശോധനയ്ക്ക് ശേഷമായിരിന്നു ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

Next Story

RELATED STORIES

Share it