Sub Lead

ചികില്‍സ ലഭിച്ചില്ല: നിലമ്പൂരില്‍ വീണ്ടും ആദിവാസി കുഞ്ഞ് മരിച്ചു

പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു സുനിത ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. എട്ടു വര്‍ഷത്തെ കാത്തിരിപ്പിന്ന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ഉണ്ടാവുന്നത്.

ചികില്‍സ ലഭിച്ചില്ല: നിലമ്പൂരില്‍ വീണ്ടും ആദിവാസി കുഞ്ഞ് മരിച്ചു
X

മലപ്പുറം : നിലമ്പൂരില്‍ ചികില്‍സ ലഭിക്കാതെ ആദിവാസി കുഞ്ഞ് മരിച്ചു.പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു സുനിത ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. എട്ടു വര്‍ഷത്തെ കാത്തിരിപ്പിന്ന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ഉണ്ടാവുന്നത്.

കഴിഞ്ഞ രണ്ടു ദിവസം മുമ്പ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ദമ്പതികള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു ഡോക്ടറെ കാണിച്ചു. തുടര്‍ന്നു കുട്ടിക്ക് കഫകെട്ടിനുള്ള മരുന്നു നല്‍കി വിട്ടയച്ചു. രോഗം മൂര്‍ഛിച്ചതോടെ പിറ്റേന്നു പുലര്‍ച്ചെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുവന്ന കുട്ടിക്ക് കഫകെട്ടിനു തന്നെ മരുന്നു നല്‍കി വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസം കൂടിയതോടെ വീണ്ടും ജില്ലാശുപത്രിയിലേക്കു കൊണ്ടുവന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു ആശുപത്രി അധികൃതരുടെ നിര്‍ദേശം. തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് പുലര്‍ച്ചെ അഞ്ചോടെ മരിച്ചു.അണുബാധയെത്തുടര്‍ന്നു ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടതാണ് മരണത്തിന്ന് കാരണമെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ തുടര്‍ച്ചയായി ചികില്‍സക്ക് എത്തിയിട്ടും മതിയായ ചികില്‍സ ലഭിക്കാതതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

ഇത് രണ്ടാംമത്തെ സംഭവമാണ് നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ മതിയായ ചികില്‍സ ലഭിക്കാതെ ആദിവാസി കുഞ്ഞുങ്ങള്‍ മരിക്കുന്നത്. കഴിഞ്ഞ മാസം 25 നാണ് മമ്പാട് ഉള്‍വനത്തില്‍ എടക്കോട് ആദിവാസി കോളനിയിലെ പാലന്റയും സീതയുടെയും മകള്‍ മൂന്ന് വയസുകാരി രാജി കൃഷ്ണ മരിച്ചതും ചികില്‍സ ലഭിക്കാതതായി പരാതിപെടുന്നു. അതും പത്ത് ദിവസത്തിനുള്ളില്‍ തന്നെ.

Next Story

RELATED STORIES

Share it