രവീന്ദ്ര ജഡേജയുടെ പിതാവിന്റെ ആരോപണങ്ങള്‍; മാധ്യമങ്ങളോടു കയര്‍ത്ത് റിവാബ ജഡേജ
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ്സിന്‍ഹ് ജഡേജയുടെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചതിനു മാധ്യമങ്ങളോടു കയര്‍ത്ത് റിവാബ ജഡേജ. ജഡേജയുടെ ഭാര്യ റിവാബ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്നുള്ള ബിജെപിയുടെ നിയമസഭാംഗമാണ്. രാജ്കോട്ടില്വച്ചാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ റിവാബയോട് അനിരുദ്ധ്സിന്‍ഹ് ജഡേജയുടെ ആരോപണങ്ങളെക്കുറിച്ചു ചോദിച്ചത്. രോഷത്തോടെ പ്രതികരിച്ച റിവാബ അതിനെക്കുറിച്ചു സംസാരിക്കാനല്ല ഇവിടെ വന്നത് എന്ന മറുപടിയാണു നല്‍കിയത്.എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ തന്നെ നേരിട്ടു ബന്ധപ്പെടാമെന്നും റിവാബ പ്രതികരിച്ചു. പൊതുവേദികളില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്നും റിവാബ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നായിരുന്നു അനിരുദ്ധ്സിന്‍ഹ് ജഡേജയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജഡേജയുടെ പിതാവ് മനസ്സു തുറന്നത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ക്കു കാരണം റിവാബയാണെന്നും അനിരുദ്ധ് സിന്‍ഹ് ജഡേജ ആരോപിച്ചിരുന്നു.
''ഒരേ നഗരത്തിലാണു ഞങ്ങളുള്ളത്, പക്ഷേ ഞാന്‍ അവനെ കാണാറില്ല. റിവാബ രവീന്ദ്ര ജഡേജയില്‍ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. അവരാണു ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും നോക്കുന്നത്.'' അനിരുദ്ധ്സിന്‍ഹ് ജഡേജ പ്രതികരിച്ചു.
അതേസമയം ഭാര്യയെ അപമാനിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നായിരുന്നു രവീന്ദ്ര ജഡേജയുടെ മറുപടി. നേരത്തേ തയാറാക്കിയതു പ്രകാരമുള്ള അഭിമുഖങ്ങളില്‍ പറയുന്നത് അവഗണിക്കുകയാണു വേണ്ടതെന്ന് രവീന്ദ്ര ജഡേജ എക്സ് പ്ലാറ്റ്ഫോമില്‍ പ്രതികരിച്ചു. പുറത്തുവന്ന അഭിമുഖം അസംബന്ധമാണെന്നും ജഡേജ അവകാശപ്പെട്ടു.
RELATED STORIES
പരീക്ഷയില്‍ പരാജയപ്പെട്ട 17കാരി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച...
9 May 2024 5:17 PM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT