Kerala

സോളാര്‍ കേസ്: മല്ലേലി ശ്രീധരന്‍ നായര്‍ ഉള്‍പ്പെട്ട കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ശ്രീധരന്‍നായര്‍ ഹൈക്കോടതിയെ സമീപിച്ചത്.അഞ്ച് വര്‍ഷമായി കേസ് കോടതിയില്‍ നടന്നുവരികയായിരുന്നു

സോളാര്‍ കേസ്: മല്ലേലി ശ്രീധരന്‍ നായര്‍ ഉള്‍പ്പെട്ട കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
X

കൊച്ചി: മല്ലേലി ശ്രീധരന്‍ നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസില്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സോളാര്‍ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തിലാക്കിയത് കോന്നിയില്‍ വ്യവസായിയായിരുന്ന മല്ലേലി ശ്രീധരന്‍ നായരുടെ മൊഴിയായിരുന്നു. സരിതയ്ക്കൊപ്പം സെക്രട്ടറിയേറ്റില്‍ എത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നുവെന്നും ഇതിനുശേഷമാണ് ബാക്കി പണം സരിതാ നായര്‍ക്ക് കൈമാറിയതെന്നുമായിരുന്നു ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴി.

ഈ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ശ്രീധരന്‍ നായരുടെ ആവശ്യം സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ശ്രീധരന്‍നായര്‍ ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് വര്‍ഷമായി കേസ് കോടതിയില്‍ നടന്നുവരികയായിരുന്നു.

കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോള്‍ 2017 ലെ സര്‍ക്കുലര്‍ പ്രകാരം ഈ കേസില്‍ പ്രോസിക്യൂട്ടറാകാമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടന്ന് തീരുമാനിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. സര്‍ക്കാര്‍ മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഇതില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it