മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകളും കഞ്ചാവുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍
കാക്കനാട്, പടമുകളില്‍ താമസിക്കുന്ന കോട്ടയം, കുമരകം, പീടികചിറയില്‍ വീട്ടില്‍, വിഷ്ണു (22), തൃശൂര്‍, വരന്തരപ്പിളളി, അരങ്ങാല്‍ വീട്ടില്‍, ബാലു (21), തൃശൂര്‍, വടക്കാഞ്ചേരി,കോണിപ്പറമ്പില്‍ വീട്ടില്‍ സുമേഷ് (26) എന്നിവരെയാണ് കളമശ്ശേരി, എച്ച്എംടി മൂലേപ്പാടം ഭാഗത്ത് നിന്നും കൊച്ചി സിറ്റി ഡാന്‍സാഫും, കളമശ്ശേരി പോലിസും ചേര്‍ന്നു നടത്തിയ രഹസ്യ പരിശോധനയില്‍ പിടിയിലായത്.ഇവരില്‍ നിന്നും 4.250 കിലോഗ്രാം കഞ്ചാവും, അഞ്ച് എല്‍എസ്ഡി സ്റ്റാമ്പും കണ്ടെടുത്തതായി പോലിസ് പറഞ്ഞു
കൊച്ചി:മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകളും കഞ്ചാവുമായി കൊച്ചിയില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.കാക്കനാട്, പടമുകളില്‍ താമസിക്കുന്ന കോട്ടയം, കുമരകം, പീടികചിറയില്‍ വീട്ടില്‍, വിഷ്ണു (22), തൃശൂര്‍, വരന്തരപ്പിളളി, അരങ്ങാല്‍ വീട്ടില്‍, ബാലു (21), തൃശൂര്‍, വടക്കാഞ്ചേരി,കോണിപ്പറമ്പില്‍ വീട്ടില്‍ സുമേഷ് (26) എന്നിവരെയാണ് കളമശ്ശേരി, എച്ച്എംടി മൂലേപ്പാടം ഭാഗത്ത് നിന്നും കൊച്ചി സിറ്റി ഡാന്‍സാഫും, കളമശ്ശേരി പോലിസും ചേര്‍ന്നു നടത്തിയ രഹസ്യ പരിശോധനയില്‍ പിടിയിലായത്.ഇവരില്‍ നിന്നും 4.250 കിലോഗ്രാം കഞ്ചാവും, അഞ്ച് എല്‍എസ്ഡി സ്റ്റാമ്പും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
ലോക്ക് ഡൗണിന് മുന്‍പ് തൊഴില്‍ തേടി കൊച്ചിയിലെത്തിയ മൂന്നുപേരും ഇവിടത്തെ സാധ്യതകള്‍ മനസിലാക്കി ആര്‍ഭാട ജീവിതത്തിനും, ഭാരിച്ച വീട്ടുവാടക കൊടുക്കുന്നതിനും വേണ്ടിയാണ് കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്. തമിഴ്നാട്ടിലെ ഒട്ടച്ഛത്രത്ത് നിന്നും രണ്ട് കിലോ കഞ്ചാവ് പതിനയ്യായിരം രൂപക്ക് വാങ്ങി ചില്ലറയായും മൊത്തമായും വില്പന നടത്തുകയും, വലിക്കുന്നവര്‍ക്ക് വേണ്ട സൗകര്യവും ചെയ്തു കൊടുത്തിരുന്നു. ഒരു ലക്ഷം രൂപയാണ് ഒരു കിലോഗ്രാം ഗഞ്ചാവിന്റെ വിറ്റുവരവ്. മാസത്തില്‍ രണ്ടു പ്രാവശ്യം തമിഴ്നാട്ടില്‍ നിന്നും കാറിലാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും പോലിസ് പറഞ്ഞു. കളമശ്ശേരി പോലിസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നു.
കൊച്ചി നഗരത്തില്‍ സിന്തറ്റിക് ഡ്രഗ്സിന്റെയും, കഞ്ചാവിന്റെയും അമിതമായ ശേഖരവും, വില്പനയും നടക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടന്നുവരികയാണ്.തുടര്‍ച്ചയായി നടത്തുന്ന ലഹരി വേട്ടയില്‍ ഈ വര്‍ഷം ഇതുവരെ ഒമ്പതു യുവാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്.കളമശ്ശേരി, ഗ്ലാസ് കോളനി ഭാഗത്ത് കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗവും വില്പനയും നടക്കുന്നതായി പുറത്ത് പറഞ്ഞ 17 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട്, ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാന്‍ ശക്തമായ പരിശോധനകള്‍ കളമശ്ശേരി ഭാഗങ്ങളില്‍ നടക്കുകയാണെന്നും പോലിസ് പറഞ്ഞു
.ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രേയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാം, കളമശേരി ഇന്‍സ്പെക്ടര്‍, പി ആര് സന്തോഷ്, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്, കളമശേരി എസ് ഐ ഏലിയാസ് ജോര്‍ജ്ജ്, എസ് ഐ പി സി പ്രസാദ്, എസ് ഐ എസ് എന്‍ സ്മിത,എഎസ് ഐ വി എ ബദര്‍,ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന്, ഗഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നതായി വിവരം ലഭിച്ചാല്‍ യോദ്ധാവ് വാട്ട്സാപ്പ് 9995966666 എന്ന നമ്പറിലോ, ഡാന്‍സാഫിന്റെ 9497980430 എന്ന നമ്പറിലോ അയക്കുക .അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT