Kerala

കൊവിഡ് രോഗികളികളുടെ എണ്ണം ഉയരുന്നു. ചികില്‍സയ്ക്കായി എറണാകുളം ജില്ലയില്‍ ഒഴിവുള്ളത് 1095 കിടക്കകള്‍ മാത്രം

കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2181 കിടക്കകളില്‍ 1086 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്.

കൊവിഡ് രോഗികളികളുടെ എണ്ണം ഉയരുന്നു. ചികില്‍സയ്ക്കായി എറണാകുളം ജില്ലയില്‍ ഒഴിവുള്ളത് 1095 കിടക്കകള്‍ മാത്രം
X

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ കൊവിഡ് ചികിത്സയ്ക്കായി ഒഴിവുള്ളത് 1095 കിടക്കകള്‍ മാത്രം. കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2181 കിടക്കകളില്‍ 1086 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി ജില്ലയില്‍ 246 പേര്‍ ചികില്‍സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 17 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 852 കിടക്കള്‍ ഒഴിവുണ്ട്.

ജില്ലയില്‍ ബിപിസിഎല്‍, ടിസിഎസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 21 പേര്‍ ചികില്‍സയിലുണ്ട് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 417 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 323 പേര്‍ ചികില്‍സയിലാണ്. ഓക്‌സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്.

ജില്ലയില്‍ 94 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്. കൊവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ഒന്‍പത് സര്‍ക്കാര്‍ ആശുപത്രികളിലായി 666 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 517 പേര്‍ ചികില്‍സയിലാണ്. കൊവിഡ് രോഗതീവ്രതയുള്ളവരെ ചികില്‍സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 149 കിടക്കകളും ലഭ്യമാണ്. അതേ സമയം പ്രതിദിനം മൂവായിരം മുതല്‍ നാലായിര വരെ രോഗികളാണ് എറണാകുളം ജില്ലയില്‍ രോഗബാധിതരാകുന്നത്.

Next Story

RELATED STORIES

Share it