Kerala

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍

ജൂണ്‍ 2 ന് തീവണ്ടി മാര്‍ഗം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ 32 വയസുള്ള പുത്തന്‍വേലിക്കര സ്വദേശി,ജൂണ്‍ 8 ന് ഖത്തറില്‍ നിന്നും കൊച്ചിയിലെത്തിയ 39 വയസുള്ള മുവ്വാറ്റുപുഴ സ്വദേശി,ജൂണ്‍ 8 ന് മുംബൈയില്‍ നിന്നും തീവണ്ടി മാര്‍ഗം കൊച്ചിയിലെത്തിയ 16 വയസുള്ള കടവന്ത്ര സ്വദേശി,ജൂണ്‍ 5 ലെ ദോഹ - കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള കരുമാലൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍
X

കൊച്ചി: എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച നാലു പേരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നുവന്നവരും മറ്റു രണ്ടു പേര്‍ ഡല്‍ഹി,മുംബൈ എന്നിവടങ്ങളില്‍ നിന്ന് വന്നവരും.ഇവരെക്കൂടാതെ കോഴിക്കോട് സ്വദേശിയായ ഒരാളും രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്.ജൂണ്‍ 2 ന് തീവണ്ടി മാര്‍ഗം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ 32 വയസുള്ള പുത്തന്‍വേലിക്കര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാള്‍. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.ജൂണ്‍ 8 ന് ഖത്തറില്‍ നിന്നും കൊച്ചിയിലെത്തിയ 39 വയസുള്ള മുവ്വാറ്റുപുഴ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. മുവ്വാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ജൂണ്‍ 8 ന് മുംബൈയില്‍ നിന്നും തീവണ്ടി മാര്‍ഗം കൊച്ചിയിലെത്തിയ 16 വയസുള്ള കടവന്ത്ര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.ജൂണ്‍ 5 ലെ ദോഹ - കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള കരുമാലൂര്‍ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍. സ്ഥാപന നീരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ജൂണ്‍ 2 ന് ദുബായ് - കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള കോഴിക്കോട് സ്വദേശിയും മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. മുവ്വാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.മെയ് 30 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 44 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള നെടുംമ്പാശേരി സ്വദേശിയും ഇന്ന് രോഗമുക്തി നേടി.

ഇന്ന് 639 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 280 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11619 ആണ്. ഇതില്‍ 10283 പേര്‍ വീടുകളിലും, 538 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 798 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 8 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ 102 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്ജില്ലയിലെ ആശുപത്രികളില്‍ 58 പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും 147 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 112 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 4 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 252 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it