Kerala

തണ്ണീര്‍തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: അന്വേഷണം ഊര്‍ജിതമാക്കി വിജിലസ് ; കേസ് രജിസ്റ്റര്‍ ചെയ്യും

ഇടനിലക്കാരന്‍ അബു കസ്റ്റഡിയിലായതിനെ തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച മൊഴി പ്രകരാം റവന്യു ഉദ്യോഗസ്ഥന്‍ അരുണിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. വ്യാജ രേഖ ചമയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് വ്യക്തമായതോടെയാണ് അഴിമതി നിരോധന നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുക

തണ്ണീര്‍തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്:  അന്വേഷണം ഊര്‍ജിതമാക്കി വിജിലസ് ;  കേസ് രജിസ്റ്റര്‍ ചെയ്യും
X

കൊച്ചി:ആലുവ ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജരേഖ ചമച്ച കേസിന്റെ അന്വേഷണം വിജിലന്‍സ് പൂര്‍ണായി ഏറ്റെടുത്തേക്കുമെന്ന് സൂചന. ഇടനിലക്കാരന്‍ അബു കസ്റ്റഡിയിലായതിനെ തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച മൊഴി പ്രകരാം റവന്യു ഉദ്യോഗസ്ഥന്‍ അരുണിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. വ്യാജ രേഖ ചമയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയെുണ്ടെന്ന് വ്യക്തമായതോടെയാണ് അഴിമതി നിരോധന നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയെന്നാണ് വിവരം. നേരത്തെ തന്നെ പോലിസിനൊപ്പം വിജിലസും കേസിന്റെ അന്വേഷണം ആരംഭിച്ചിരുന്നു.അരുണിനെക്കൂടാതെ മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും വ്യാജ രേഖ ചമച്ചതില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെയും പോലിസിന്റെയും നിഗമനം. ഇതു പ്രകാരമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

മുട്ടത്ത് ദേശീയ പാതയോട് ചേര്‍ന്ന് കോടികള്‍ വിലയുള്ള തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഫോര്‍ട്ട് കൊച്ചി ആര്‍ഡിയോയുടെയും പേരില്‍ വ്യാജ രേഖ ചമച്ചുവെന്നാണ് കേസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നികത്തിയ ഭൂമിയില്‍ ഗോഡൗണുകള്‍ നിര്‍മിച്ചിരുന്നു. ഇവിടെ വീണ്ടും നിര്‍മാണം നടത്താന്‍ സ്ഥലത്തിന്റെ ഉടമ ശ്രമിച്ചപ്പോഴാണത്രെ വിവരം പുറത്താകുന്നത്.ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഓഫിസിലെ സീലും ഒപ്പുംവച്ചായിരുന്നു രേഖയുണ്ടാക്കിയത്. ആര്‍ഡിഒയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ സ്ഥാനത്ത് കമ്മീഷണറേറ്റിലെ രേഖ ഹാജരാക്കിയത് ചൂര്‍ണിക്കര വില്ലേജ് ഓഫീസറാണ് കണ്ടെത്തിയത്. പിന്നീട് ആര്‍ഡിഒയുടെ പേരിലുള്ള വ്യാജ രേഖയും ഹാജരാക്കി. തുടര്‍ന്ന്് ചൂര്‍ണിക്കര വില്ലേജ് ഓഫിസര്‍ ലാന്റ് റവന്യുകമ്മീഷണറേറ്റില്‍ വിവിരം ധരിപ്പിച്ചു.കമ്മീഷണറേറ്റ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആലുവ ഈസ്റ്റ് പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇട നിലക്കാരനായ അബുവാണ് വ്യാജരേഖ ചമച്ച് നല്‍കിയതെന്ന് സ്ഥലം ഉടമപോലിസിനോടും വിജിലന്‍സിനോടും പറഞ്ഞിരുന്നു.

ഏഴു ലക്ഷം രൂപ അബുവിന് നല്‍കിയതായും എറണാകുളത്തെയും തിരുവനന്തപരുത്തെയും ഉദ്യോഗസ്ഥരുമായി തനിക്ക് നല്ല ബന്ധമാണെന്ന് പറഞ്ഞിരുന്നുവെന്നും സ്ഥല ഉടമ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ അബു നാട്ടില്‍നിന്നും മുങ്ങിയിരിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം അബുവും ഇയാളില്‍ നിന്നും ലഭിച്ച മൊഴിപ്രകാരം അരുണും പിടിയിലാകുന്നത്.

Next Story

RELATED STORIES

Share it