Sub Lead

അയോധ്യയില്‍ പള്ളി പണിയാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി യുപി സര്‍ക്കാര്‍

മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദാപുര്‍ എന്നിവിടങ്ങളിലായി അഞ്ചു സ്ഥലങ്ങളാണ് പള്ളി നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

അയോധ്യയില്‍ പള്ളി പണിയാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി യുപി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി ഭൂമി കേസില്‍ മുസ്‌ലിംകള്‍ക്ക് പള്ളി പണിയാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി യുപി സര്‍ക്കാര്‍. മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദാപുര്‍ എന്നിവിടങ്ങളിലായി അഞ്ചു സ്ഥലങ്ങളാണ് പള്ളി നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

അയോധ്യയില്‍ നിന്നും 15 കിലോ മീറ്റര്‍ അകലെയുള്ള സ്ഥലങ്ങളാണ് യുപി സര്‍ക്കര്‍ നിര്‍ദേശിച്ചത്. നവംബര്‍ 9നാണ് അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. തര്‍ക്കം നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി രാം ലല്ലക്ക് കൈമാറണമെന്നായിരുന്നു കോടതി വിധി. വിധിപ്രകാരം സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാനായി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. എന്നല്‍ ഭൂമി സ്വീകരിക്കേണ്ടെന്ന പൊതു നിലപാടാണ് മുസ്‌ലിം സംഘടനകള്‍. സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രിം കോടതി തള്ളിരുന്നു.



Next Story

RELATED STORIES

Share it