Sub Lead

ഇന്ത്യയുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില; പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ക്ക് 450 മില്യണ്‍ ഡോളറിന്റെ സഹായവുമായി യുഎസ്

ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയ നടപടിയാണ് ബൈഡന്‍ ഇപ്പോള്‍ പുനരാരംഭിച്ചത്. സെപ്റ്റംബര്‍ 7നായിരുന്നു യുഎസ് കോണ്‍ഗ്രസ് വിദേശകാര്യ കമ്മിറ്റി യുദ്ധവിമാനങ്ങള്‍ക്കടക്കമുള്ള സാമ്പത്തിക സഹായ പാക്കേജുമായി ബന്ധപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്.

ഇന്ത്യയുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില; പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ക്ക് 450 മില്യണ്‍ ഡോളറിന്റെ സഹായവുമായി യുഎസ്
X

വാഷിങ്ടണ്‍: ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ നവീകരിക്കുന്നത് ഉള്‍പ്പടെയുള്ള സാങ്കേതിക സഹായങ്ങള്‍ക്കായി 450 മില്യണ്‍ യുഎസ് ഡോളറിന്റെ വിപുലമായ പാക്കേജിന് അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നാണ് അമേരിക്കയുടെ വിശദീകരണം. ഇന്ത്യ വിഷയത്തില്‍ ആശങ്ക ഉന്നയിക്കുന്നതിനിടെയാണ് അമേരിക്കയുടെ നടപടി.

ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയ നടപടിയാണ് ബൈഡന്‍ ഇപ്പോള്‍ പുനരാരംഭിച്ചത്. സെപ്റ്റംബര്‍ 7നായിരുന്നു യുഎസ് കോണ്‍ഗ്രസ് വിദേശകാര്യ കമ്മിറ്റി യുദ്ധവിമാനങ്ങള്‍ക്കടക്കമുള്ള സാമ്പത്തിക സഹായ പാക്കേജുമായി ബന്ധപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്. സെനറ്റില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് എതിര്‍പ്പുകളൊന്നും ഇല്ലാത്തതിനാല്‍ യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇന്ത്യ. അനവസരത്തിലുള്ള അനുചിതമായ തീരുമാനമാണ് ഇതെന്നാണ് ഇന്ത്യയുടെ ആക്ഷേപം. യു.എസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലൂവിനെയാണ് ഇന്ത്യ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. 2018ല്‍ പാകിസ്താനുള്ള 200 കോടി ഡോളര്‍ സുരക്ഷ സഹായവും ആയുധ വിതരണവും യുഎസ് മരവിപ്പിച്ചിരുന്നു.

താലിബാന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ക്ക് താവളമൊരുക്കുന്നതിന്റെ പേരില്‍ പാകിസ്താനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായായിരുന്നു സുരക്ഷാ സഹായം നിര്‍ത്തലാക്കിയത്. ഇതിനുശേഷം ആദ്യമായാണ് അമേരിക്ക വീണ്ടും പാകിസ്താനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്.

പാക് അതിര്‍ത്തിക്കുള്ളില്‍ ഭീകരവിരുദ്ധ ആവശ്യങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു എന്നാണ് അമേരിക്കയുമായുള്ള കരാര്‍. വിമാനത്തില്‍ ആയുധം ഘടിപ്പിക്കുന്നതിന് മുന്‍പ് അമേരിക്കയെ അറിയിക്കണമെന്നും ചട്ടമുള്ളതായാണ് സൂചന. പക്ഷേ, പാകിസ്താന്റെ പോര്‍വിമാനങ്ങളുടെ ലക്ഷ്യം എല്ലാ സാഹചര്യങ്ങളിലും ഇന്ത്യന്‍ അതിര്‍ത്തികളാവും എന്നതാണ് ഇന്ത്യന്‍ ആശങ്കയുടെ അടിസ്ഥാനം.

Next Story

RELATED STORIES

Share it