പള്ളിയില്‍ ഇമാമായി ജോലി ചെയ്ത റോഹിന്‍ഗ്യന്‍ മുസ്ലിമിനെ എടിഎസ് അറസ്റ്റ് ചെയ്തു
വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം ഇന്ത്യയില്‍ താമിസിക്കുന്നതെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ലഖ്നൗ: അലീഗഡിലെ പള്ളിയില്‍ ഇമാമായി ജോലി ചെയ്തുവരികയായിരുന്ന റോഹിന്‍ഗ്യന്‍ വംശജനായ യുവാവിനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. അലീഗഡ് റാഷിദീന് പള്ളിയിലെ ഇമാം ഖാലിക് അഹ്മദാണ് അറസ്റ്റിലായത്.
വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം ഇന്ത്യയില്‍ താമിസിക്കുന്നതെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരേ നടപടി ശക്തമാക്കിയതിന് പിന്നാലെ ഖാലിഖ് ജമ്മുവിലേക്ക് പോയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എടിഎസ് എഡിജി നവീന്‍ അറോറ പറഞ്ഞു. ദയൂബന്ദ്, സഹറന്പൂര്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലെ മദ്റസകളില്‍ ഖാലിഖ് പഠിപ്പിച്ചിരുന്നതായും അറോറ പറഞ്ഞു.
സൈന്യത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ മ്യാന്മറില് നിന്ന് പലായനം ചെയ്ത റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോടുള്ള ഇന്ത്യയുടെ അവഗണനയും നിഷേധാത്മക നിലപാടും പല മനുഷ്യാവകാശ ഗ്രൂപ്പുകളുടേയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ഏകദേശം 40,000 റോഹിന്‍ഗ്യകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. 2016 മുതല്‍ തീവ്ര ഹൈന്ദവ സംഘടനകള്‍ ഇന്ത്യന്‍ മുസ്ലിംകള്ക്കൊപ്പം രാജ്യത്ത് അഭയാര്‍ഥികളായി കഴിയുന്ന റോഹിന്‍ഗ്യകള്‍ക്കെതിരേയും അതിക്രമം അഴിച്ചുവിടാറുണ്ട്.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT