Sub Lead

മൂവാറ്റുപുഴ കേസ്: ആറ് പേര്‍ കുറ്റക്കാരെന്ന് കോടതി; അഞ്ചുപേരെ വെറുതെ വിട്ടു

മൂവാറ്റുപുഴ കേസ്: ആറ് പേര്‍ കുറ്റക്കാരെന്ന് കോടതി; അഞ്ചുപേരെ വെറുതെ വിട്ടു
X

കൊച്ചി: പ്രവാചക നിന്ദ നടത്തിയ മൂവാറ്റുപുഴയിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ എന്‍ ഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. ആറുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അഞ്ചുപേരെ വെറുതെ വിട്ടു. കേസിലെ രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയ്യൂബ് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. നാളെ വൈകീട്ട് മൂന്നിനു കോടതി വിധി പ്രസ്താവിക്കും. രണ്ടാംഘട്ടത്തില്‍ 11 പ്രതികളാണ് വിചാരണ നേരിട്ടത്. ഷഫീക്ക്, അസീസ് ഓടക്കാലി, മഹമ്മദ് റാഫി, സുബൈദ്, മണ്‍സൂര്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രവാചകനെ നിന്ദിച്ച് ചോദ്യ പേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി ജെ ജോസഫിനെ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി ജെ ജോസഫിനെ ആക്രമിച്ചെന്നായിരുന്നു കേസ്. കേസന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. ആകെ 42 ഓളം പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ 2015ല്‍ ആദ്യഘട്ട വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പേര്‍ വിചാരണ നേരിട്ടതില്‍ നിന്ന് 18 പേരെ വെറുതെവിടുകയും 10പേര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു.

Next Story

RELATED STORIES

Share it