Big stories

കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; ആയുധ വിദഗ്ധരുടെ സഹായം തേടി പോലിസ്

കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; ആയുധ വിദഗ്ധരുടെ സഹായം തേടി പോലിസ്
X

കൊച്ചി: ഫോര്‍ട്ടു കൊച്ചിയില്‍ മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തില്‍ പോലിസ് ആയുധ വിദഗ്ധരുടെ സഹായം തേടി. വെടിയുണ്ട ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. നാവിക സേന ഇന്നലെ ഫയറിങ് പരിശീലനം നടത്തിയ സമയം അടക്കം പോലിസ് പരിശോധിക്കുന്നുണ്ട്. കടലില്‍ വെടിയേറ്റ മേഖലയിലും ബോട്ടിലും പോലിസ് തെളിവെടുപ്പ് നടത്തി. കരയില്‍ നിന്ന് തന്നെയാകാം വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം.

മീന്‍പിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടലില്‍വെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. എന്നാല്‍ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തീരദേശ പോലിസ് അന്വേഷണം തുടങ്ങുകയായിരുന്നു.

ഫോര്‍ട്ടു കൊച്ചിയില്‍ ഒന്നര കിലോമീറ്റര്‍ മാറി കടലിലാണ് സംഭവം. മീന്‍പിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതില്‍ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്റെ ചെവിയില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോര്‍ട്ടു കൊച്ചിയിലെ ഐ എന്‍ എസ് ദ്രോണാചാര്യയോട് ചേര്‍ന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയാണ് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയത്.

വിവരമറിഞ്ഞ് പോലിസും നാവികസേനയും ആശുപത്രിയെത്തി. വെടിയുണ്ട പരിശോധിച്ച നാവിക ഉദ്യോഗസ്ഥര്‍ ഇത് തങ്ങളുടെ തോക്കില്‍ നിന്നുളളതല്ലെന്ന് പോലിസിനെ അറിയിച്ചു. ഇതോടെയാണ് ആരാണ് വെടിവെച്ചതെന്നതില്‍ ദുരൂഹതയേറിയത്.

സെബാസ്റ്റ്യന്റെ പരിക്ക് ഗുരുതരമല്ല. കാതില്‍ അഞ്ച് തുന്നലുകളുണ്ട്. ബാലിസ്റ്റിക് വിഗദ്ധരുടെ സഹായത്തോടെ അന്വേഷിക്കാനാണ് തീരദേശ പോലിസിന്റെയും തീരുമാനം.

Next Story

RELATED STORIES

Share it