Sub Lead

സ്പ്രിന്‍ഗ്ലര്‍ കരാര്‍ അന്വേഷണം: വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെതിരേ ചെന്നിത്തല

സ്പ്രിന്‍ഗ്ലര്‍ കരാര്‍ അന്വേഷണം: വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെതിരേ ചെന്നിത്തല
X

തിരുവനന്തപുരം: സ്പ്രിന്‍ഗ്ലര്‍ കരാര്‍ പരിശോധനയ്ക്കു രണ്ട് വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാനാണെന്നും അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടിക്രമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഉണ്ടാക്കിയ അന്താരാഷ്ട്ര കരാര്‍ പരിശോധിക്കാന്‍ രണ്ടംഗ സമിതിക്ക് പ്രാപ്തിയില്ല. സമിതിയിലെ രണ്ടു പേരും സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരാണ്. ഇവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യാനോ കഴിയില്ല. തട്ടിക്കൂട്ട് കരാര്‍ അന്വേഷിക്കാന്‍ തട്ടിക്കൂട്ട് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. സ്പ്രിന്‍ഗ്ലര്‍ കമ്പനിയെ കുറിച്ച് ഉയര്‍ന്ന ആരോപണമെല്ലാം പച്ചക്കള്ളമാണെന്നും നുണയാണെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. നുണയാണെങ്കില്‍ അന്വേഷണ സമിതിയെ വച്ചതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലം കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറയുന്നത്. അരുതാത്തത് നടന്നിട്ടിണ്ടെന്നും അത് പിന്നീട് പരിശോധിക്കാമെന്നുമാണ് ഇതിനര്‍ത്ഥം. വിവരങ്ങളെല്ലാം ചോര്‍ന്നുകഴിഞ്ഞ ശേഷം അന്വേഷിച്ചിട്ട് എന്തു ഫലം. കരാറിനെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം സിപിഎമ്മും ശരിവച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


Next Story

RELATED STORIES

Share it