പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സെക്സ് റാക്കറ്റംഗം അറസ്റ്റില്‍
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വില്ലേജില്‍ കക്കാടംപൊയില്‍ കരിമ്പ് എന്ന സ്ഥലത്തുള്ള ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12നു എത്തിച്ച പ്രായപൂര്‍ത്തിയാവാത്ത കര്‍ണാടക സ്വദേശിനിയെ നാല് പ്രതികള്‍ ബലാല്‍സംഗം ചെയ്തെന്നാണ് പോലിസ് കേസ്.
പയ്യോളി: കര്‍ണാടകയിലെ ചിക്മംഗളൂരുവിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ടൂറിസ്റ്റ് ഹോമില്‍ താമസിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന മുഖ്യപ്രതിയും സെക്സ് റാക്കറ്റംഗവുമായ കര്‍ണാടക സ്വദേശിനിയായ ഫര്‍സാനയെ(35) ജില്ലാ െ്രെകം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്ത് പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്തിച്ചു. 2019ല്‍ തിരുവമ്പാടി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റൂറല്‍ ജില്ലാ െ്രെകംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വില്ലേജില്‍ കക്കാടംപൊയില്‍ കരിമ്പ് എന്ന സ്ഥലത്തുള്ള ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12നു എത്തിച്ച പ്രായപൂര്‍ത്തിയാവാത്ത കര്‍ണാടക സ്വദേശിനിയെ നാല് പ്രതികള്‍ ബലാല്‍സംഗം ചെയ്തെന്നാണ് പോലിസ് കേസ്. കേസില്‍ റിസോര്‍ട്ട് ഉടമയടക്കം മൂന്നുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ വളമംഗലം എണ്ണക്കോട്ട് പറമ്പില്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ ഹൗസില്‍ നിസാര്‍ ബാബു(37), മലപ്പുറം ചീക്കോട് വാവൂര് തെക്കും കോളില്‍ മുഹമ്മദ് ബഷീര്‍(49) എന്നിവരാണ് നേരത്തെ പിടിയിലായത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ടുറിസ്റ്റ് ഹോമില്‍ താമസിപ്പിച്ച് പലര്‍ക്കും കാഴ്ചവച്ചെന്നാണ് കേസ്. ഇതിനിടയില്‍ മാതാപിതാക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഫര്‍സാന കുട്ടിയെ വീണ്ടും കൊണ്ടുവന്ന് വയനാട്ടില്‍ താമസിപ്പിച്ചു. തുടര്‍ന്ന് കക്കാടംപൊയില്‍ റിസോര്‍ട്ടിലെ മൂന്നു നില കെട്ടിടത്തില്‍ താമസിപ്പിച്ച ശേഷം പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു. തദ്ദേശവാസികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ്കേസ് െ്രെകം ഡിറ്റാച്ച്മെന്റിനു കൈമാറിയത്. പിന്നീട് ബലാല്‍സംഗത്തിന്റെ ഇര എന്ന നിലയില്‍ നടപടിക്രമങ്ങള്‍ പാലിച്ച് പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഭ്രൂണം കോഴിക്കോട്ടെ റീജ്യനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ അയച്ച് നടത്തിയ പരിശോധനയില്‍ പിടിയിലായ പ്രതികളില്‍ നിസാര്‍ ബാബുവാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തുകയായിരുന്നു. പോലിസ് കക്കാടംപൊയിലിലെ റിസോര്‍ട്ട് വളഞ്ഞപ്പോള്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള മരത്തില്‍ അള്ളിപ്പിടിച്ച് ഊര്‍ന്നിറങ്ങി രക്ഷപ്പെട്ടയാളാണ് രണ്ടാം പ്രതി നിസാര്‍ ബാബു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കല്ലുവെട്ട് കുഴിയില്‍ വീണതിനെ തുടര്‍ന്നാണ് ഇയാള്‍ പോലിസ് പിടിയിലായത്.
പെണ്‍കുട്ടിയുടെ ചിക്മംഗളൂരിലെ വീടിനടുത്തുള്ള ഫര്‍സാനയുടെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് കക്കാടംപൊയിലില്‍ എത്തിയത്. ഫര്‍സാന ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ വലയിലാക്കിയതായാണ് പോലിസിന് ലഭിച്ച വിവരം. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ഇവരെ ദ്വിഭാഷിയുടെ സഹായത്താല്‍ പോലിസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു. മറ്റ് വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 370 അനുസരിച്ച് മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയത്. കോഴിക്കോട് ജില്ലാ റൂറല്‍ െ്രെകം ബ്രാഞ്ച് ഡിവൈഎസ്പിആര്‍ ഹരിദാസ്, എസ്ഐമാരായ കെ ടി ശ്രീനിവാസന്, പി പി മോഹന കൃഷ്ണന്, എഎസ്ഐ എം പി ശ്യാം, സിഞ്ചു, വനിതാ പോലിസ് ഉദ്യോഗസ്ഥ വിജിഎന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT