Sub Lead

ദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര്‍ കസ്റ്റഡിയില്‍

ദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര്‍ കസ്റ്റഡിയില്‍
X

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസി ദുരൂഹ സാഹചര്യത്തില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളുമായി ബന്ധമുള്ള ഏഴു പേര്‍ കസ്റ്റഡിയില്‍.കേസില്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മരിച്ച അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചു മുങ്ങിയ യഹിയയെ പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ മലപ്പുറം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പോലിസ്.

സ്വര്‍ണ്ണ കടത്തു സംഘം തന്നെയാണ് സംഭവത്തിന് പിന്നില്‍ എന്ന് പോലിസ് ഉറപ്പിച്ചിട്ടുണ്ട്. ക്രൂര മര്‍ദ്ദനമേറ്റ നിലയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്

മരിച്ച അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്ദുള്‍ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചത് മലപ്പുറം സ്വദേശി യഹ്യയാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് കണ്ടെത്തി.

കാറില്‍ ഇയാള്‍ അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വെള്ളക്കാറിലാണ് രാവിലെ അബ്ദുള്‍ ജലീലിനെ എത്തിച്ചത്. െ്രെഡവിംഗ് സീറ്റിലായിരുന്നു യഹിയ. ജലീലിനെ പിന്നിലെ സീറ്റില്‍ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്റെ ശരീരമാകെ മര്‍ദ്ദനമേറ്റ പാടുകളാണുള്ളത്. യഹിയ ഒളിവിലാണ്. അബ്ദുള്‍ ജലീലിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ജിദ്ദയില്‍ നിന്നും മെയ് 15 ന് നാട്ടിലെത്തിയ അബ്ദുല്‍ ജലീലിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനായി ഭാര്യയും വീട്ടുകാരും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ വരേണ്ടതില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം താന്‍ വീട്ടിലേക്ക് എത്താമെന്നും അബ്ദുല്‍ ജലീല്‍ തന്നെ ഫോണില്‍ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്.

''15 ന് നാട്ടിലെത്തിയ ജലീലിനെ കൂട്ടിക്കൊണ്ട് വരുന്നതിന് വേണ്ടി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍ വെച്ച് വരേണ്ടതില്ലെന്ന് വിളിച്ച് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തിരികെ വീട്ടിലേക്ക് വന്നു. രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് വിളിച്ച് ഇന്ന് വരാനാകില്ലെന്നും നാളെ രാവിലെയെത്താമെന്നും അറിയിച്ചു. പിറ്റേന്നും ഫോണില്‍ വിളിച്ച് ഇത് തന്നെ സംഭവിച്ചു. 18 ാം തിയ്യതി വരെയിങ്ങനെ സംഭവിച്ചു. പിന്നെ ഒരു ഫോണ്‍ കോളോ വിവരങ്ങളോ ഇല്ലാതായി. ദിവസങ്ങളോളം കാണാതായതോടെ അഗളി സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലിസില്‍ പരാതി നല്‍കി തിരികെയെത്തിയപ്പോള്‍ വീട്ടിലേക്ക് ഭര്‍ത്താവ് ജലീലിന്റെ കോള് വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പോലിസില്‍ പരാതി നല്‍കിയതെന്തിനാണെന്നും ചോദിച്ചു. പോലിസില്‍ നല്‍കിയ കേസ് പിന്‍വലിക്കാനും പറഞ്ഞു. പിറ്റേന്നും ഭര്‍ത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ ഫോണില്‍ വിളിച്ചു, കേസ് പിന്‍വലിച്ചോയെന്ന് ചോദിച്ചു. കേസ് പിന്‍വലിച്ചിരുന്നില്ലെങ്കിലും പിന്‍വലിച്ചതായി മറുപടി പറഞ്ഞു.

Next Story

RELATED STORIES

Share it