Sub Lead

ബിഷപ്പിനെതിരായ ബലാല്‍ംഗക്കേസില്‍ഫോറന്‍സിക് തെളിവുകളില്‍ വൈരുധ്യം; കേസ് അട്ടിമറിക്കാനെന്ന് ആക്ഷേപം

ഡിവിഡി പരിശോധിച്ച പാലാ സെഷന്‍സ് കോടതിഎന്താണ് സംഭവിച്ചതെന്ന് ആരായുകയും ഇവിടെ നല്‍കിയ രേഖകള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കാനും ഉത്തരവിട്ടു.

ബിഷപ്പിനെതിരായ ബലാല്‍ംഗക്കേസില്‍ഫോറന്‍സിക് തെളിവുകളില്‍ വൈരുധ്യം; കേസ് അട്ടിമറിക്കാനെന്ന് ആക്ഷേപം
X

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാല്‍സംഗക്കേസില്‍ ഫോറന്‍സിക് തെളിവുകളില്‍ വൈരുധ്യം. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍നിന്ന് കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നല്‍കിയ, ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ രേഖയിലാണ് വൈരുധ്യമുള്ളത്. പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിലുള്ള രേഖകളും കോടതിയുടെ കയ്യിലുള്ള രേഖകളും ഒത്തുനോക്കാന്‍ കോടതി തയ്യാറായത്. ഇതിലാണ് വൈരുധ്യം കണ്ടെത്തിയത്.

ഡിവിഡി പരിശോധിച്ച പാലാ സെഷന്‍സ് കോടതിഎന്താണ് സംഭവിച്ചതെന്ന് ആരായുകയും ഇവിടെ നല്‍കിയ രേഖകള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കാനും ഉത്തരവിട്ടു.ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മില്‍ സംസാരിച്ച ഫോണ്‍ രേഖകള്‍ കേസിലെ സുപ്രധാന തെളിവാണ്. ഇരുവരും തമ്മില്‍ സംസാരിച്ച ഫോണ്‍ രേഖകളിലുള്ളത് ബിഷപ്പിന്റെ തന്നെ ശബ്ദമാണോ എന്നതടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത് പരിശോധിച്ച തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബ്, പരിശോധനാ രേഖകള്‍ സീല്‍ വച്ച കവറില്‍ പാലാ സെഷന്‍സ് കോടതിയില്‍ നല്‍കിയിരുന്നു. മറ്റൊരു സീല്‍ വച്ച കവറില്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥനും കൈമാറി. എന്നാല്‍ ഇത് രണ്ടും രണ്ട് രേഖകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോടതിയില്‍ നല്‍കിയ ഡിവിഡിയില്‍ മൂന്ന് ഫോള്‍ഡറുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ രേഖയില്‍ ആകെ രണ്ട് ഫോള്‍ഡറുകളേയുള്ളൂ. ഫോറന്‍സിക് ലാബിന്റെ ഭാഗത്തു നിന്നുണ്ടായ ടെക്‌നിക്കല്‍ വീഴ്ചയാണോ അതോ മനഃപൂര്‍വം രേഖകള്‍ മാറ്റി നല്‍കിയതാണോ എന്ന് വ്യക്തമല്ല.

ഫോണ്‍ രേഖകളടക്കമുള്ള തെളിവുകള്‍ നല്‍കണമെന്നും ഇതിന് ശേഷമേ വാദം നടത്താവൂ എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തെതുടര്‍ന്ന് നാല് തവണ വാദം മാറ്റിവച്ചിരുന്നു. തുടര്‍ന്നാണ് ഫോണ്‍രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായത്. പ്രതിഭാഗത്തിന് ഫോണ്‍ രേഖകള്‍ നല്‍കുന്നതിനു മുമ്പ് മുമ്പ് രേഖകള്‍ പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ വാദം പരിഗണിച്ച് ഇക്കാര്യം പരിശോധിച്ചപ്പോഴാണ് ഈ വൈരുധ്യം കോടതിയുടെ ശ്രദ്ധയില്‍പെട്ടത്.

Next Story

RELATED STORIES

Share it