Sub Lead

പൂപ്പാറ കൂട്ടബലാത്സംഗം; തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പൂപ്പാറ സ്വദേശികളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സാമുവേല്‍, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്.

പൂപ്പാറ കൂട്ടബലാത്സംഗം; തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍
X

ഇടുക്കി: പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടു പേര്‍കൂടി പിടിയില്‍. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പൂപ്പാറ സ്വദേശികളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സാമുവേല്‍, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്.

നേരത്തെ പെണ്‍കുട്ടിയുടെ സുഹൃത്തടക്കം അഞ്ചു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച്ച വൈകീട്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുക്കുമ്പോഴായിരുന്നു സംഭവം.

രാജാക്കാട് ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബംഗാള്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടര്‍ന്ന് ഇരുവരും എസ്‌റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായി അഞ്ചു പേര്‍ ഇവരുടെ അടുത്തെത്തിയത്. ഇവര്‍ സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരില്‍ ചിലരെത്തി. ഇതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ശാന്തന്‍പാറ പോലിസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it