Sub Lead

ബുള്ളി ബായ് മാത്രമല്ല, സിഖ് -മുസ്‌ലിം സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നത് നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍

ബുള്ളി ബായ് കേസില്‍ ഇത് വരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നും വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി ഉണ്ടാക്കി മറ്റു നിരവധി സോഷ്യല്‍ മീഡിയ ഹാന്റിലുകളും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മുംബൈ പോലിസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ പറഞ്ഞു.

ബുള്ളി ബായ് മാത്രമല്ല,  സിഖ് -മുസ്‌ലിം സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നത് നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍
X

മുംബൈ: ഏറെ സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന സിഖ്-മുസ്‌ലിം സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബുള്ളി ബായ് മാത്രമല്ല, നിരവധി ട്വിറ്റര്‍ അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നതായി മുംബൈ പോലിസ്.

ബുള്ളി ബായ് കേസില്‍ ഇത് വരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നും വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി ഉണ്ടാക്കി മറ്റു നിരവധി സോഷ്യല്‍ മീഡിയ ഹാന്റിലുകളും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മുംബൈ പോലിസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ പറഞ്ഞു.

മൈക്രാ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ @Bullibai_, @Sage0x11, @hmmaachaniceoki, @jatkhalsa, @jatkhalsa7, @Sikh_Khalsa11, @wannabesigm-af തുടങ്ങി നിരവധി എക്കൗണ്ടുകള്‍ ഇത്തരത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹേമന്ത് നഗ്രാലെ വ്യക്തമാക്കി.

ആറ് മാസം മുമ്പ്, ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ് ഉപയോഗിച്ച് മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ചിരുന്നു. ബുള്ളി ബായ് ആപ്പ് ഉപയോഗിച്ച് സമാനമായ ഒരു പ്രവര്‍ത്തനരീതി തന്നെയാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്.

പുതുവര്‍ഷത്തില്‍ ജനുവരി ഒന്നിനാണ് 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്ലിം വനിതകളെ വില്‍പനക്ക് വെച്ച സംഭവം വിവാദമായത്. വിഖ്യാത നര്‍ത്തകിയും നടിയുമായ ശബാന ആസ്മി, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവര്‍ത്തക സിദ്‌റ, മാധ്യമപ്രവര്‍ത്തക ഖുര്‍റത്തുല്‍ഐന്‍ റെഹ്ബര്‍, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തുവന്ന 'സുള്ളി ഡീല്‍സ്' എന്ന ആപ്പിന്റെ മറ്റൊരു പതിപ്പാണ് 'ബുള്ളി ബായ്'. ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്ലിം വനിതകളെ അധിക്ഷേപിച്ച് വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. സുള്ളി ഓഫ് ദ ഡേ എന്ന പ്രയോഗംവെച്ചാണ് സ്ത്രീകളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. ഗിറ്റ്ഹബ്ബ് എന്ന പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റ് ചെയ്യുന്ന ആപ്പാണ് 'ബുള്ളി ബായ്'. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്.

Next Story

RELATED STORIES

Share it