Sub Lead

അംബാനിക്കു ഭീഷണി: പോലിസ് ഉദ്യോഗസ്ഥന്റെ മെഴ്‌സിഡസ് കാറും പണവും പിടിച്ചെടുത്തു

അംബാനിക്കു ഭീഷണി: പോലിസ് ഉദ്യോഗസ്ഥന്റെ മെഴ്‌സിഡസ് കാറും പണവും പിടിച്ചെടുത്തു
X

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ സ്‌കോര്‍പിയോ വാഹനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത പോലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ഓടിച്ചതായി ആരോപിക്കപ്പെടുന്ന കറുത്ത മെഴ്‌സിഡസ് ബെന്‍സ് കാര്‍ പിടിച്ചെടുത്തു. കാറില്‍ നിന്ന് 5 ലക്ഷം രൂപ, നോട്ടെണ്ണല്‍ മെഷീന്‍, വസ്ത്രങ്ങള്‍, സ്‌കോര്‍പിയോയുടെ ലൈസന്‍സ് പ്ലേറ്റ് എന്നിവ കണ്ടെടുത്തതായി എന്‍ ഐഎ അറിയിച്ചു. സച്ചിന്‍ വാസെ ഈ കാര്‍ ഓടിക്കാന്‍ ഉപയോഗിച്ചിരുന്നതായും കാറിന്റെ ഉടമസ്ഥാവകാശം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ അനില്‍ ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്ക് സമീപം സ്‌ഫോടകവസ്തുക്കളുള്ള സ്‌കോര്‍പിയോ എസ്‌യുവി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അംബാനിക്കും ഭാര്യ നിത അംബാനിക്കും ഭീഷണിയുള്ള ഒരു കുറിപ്പും ഉണ്ടായിരുന്നു. താനെ ആസ്ഥാനമായുള്ള ഓട്ടോ പാര്‍ട്‌സ് ഡീലര്‍ മന്‍സുഖ് ഹിരന്റേതാണ് സ്‌കോര്‍പിയോ എന്ന് കണ്ടെത്തി. ഇദ്ദേഹത്തെ അന്വേഷണത്തിനിടെ മാര്‍ച്ച് 5 ന് മുംബൈക്ക് സമീപമുള്ള ഒരു ക്രീക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയുടെ പരാതിയിലാണ് കേസന്വേഷണ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് മായ്ച്ചുകളഞ്ഞതായും എന്‍ഐഎ ആരോപിച്ചു. ഇത് കണ്ടെത്താനായി സച്ചിന്‍ വാസെയുടെ ഓഫിസില്‍ പരിശോധന നടത്തുകയും ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തതായും എന്‍ ഐഎ അറിയിച്ചു.

Mercedes With Cash, License Plate Of Ambani Bomb Scare SUV Found In Mumbai: NIA


Next Story

RELATED STORIES

Share it