Sub Lead

രണ്ട് വിമത എംഎല്‍എമാര്‍ കൂടി ഷിന്‍ഡെ ക്യാംപില്‍; വിമതരുടെ എണ്ണം 46 ആയി

രണ്ട് വിമത എംഎല്‍എമാര്‍ കൂടി ഷിന്‍ഡെ ക്യാംപില്‍; വിമതരുടെ എണ്ണം 46 ആയി
X

മുംബൈ: ശിവസേനയ്ക്ക് തലവേദന കൂട്ടി രണ്ടു എംഎല്‍എമാര്‍ കൂടി ഏക്‌നാഥ് ഷിന്‍ഡെ ക്യാംപിലെത്തി. ഇതോടെ വിമത എംഎല്‍എമാരുടെ എണ്ണം 46 ആയി. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ എണ്ണം കൂടിയാണ് ഷിന്‍ഡെ മറികടന്നിരിക്കുന്നത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ 37 പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. അംഗബലം മുന്‍നിര്‍ത്തി ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അവകാശപ്പെടാനാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കം.

മൂന്ന് എംഎല്‍എമാര്‍ കൂടി നാളെ ഏകനാഥ് ഷിന്‍ഡെയുടെ വിമത ക്യാംപില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 40 ശിവസേന എംഎല്‍എമാരും 9 സ്വതന്ത്ര എംഎല്‍എമാരുമായി 'വിമത സേന'യുടെ എണ്ണം 49 ആവും.അതേസമയം, കോണ്‍ഗ്രസും എന്‍സിപിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 12 എംഎല്‍എമാര്‍ക്കെതിരെ പരാതി നല്‍കിയതിനെതിരെ ഏക്‌നാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നത്. അങ്ങനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും യഥാര്‍ത്ഥ ശിവസേന തങ്ങളാണ്. തങ്ങള്‍ക്കും നിയമം അറിയാം.' എന്ന് ഏക്‌നാഥ് ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു.

ശിവസേന എംഎല്‍എമാരെ ബിജെപിയില്‍ ലയിപ്പിച്ച് കൂറുമാറ്റ നിയമം മറികടക്കുകയോ അല്ലെങ്കില്‍ ഉദ്ധവ് താക്കറെയെ മഹാ വികാസ് അഘാടി വിടാന്‍ നിര്‍ബന്ധിതനാക്കുകയോ ചെയ്യുകയാണ് പ്രതിസന്ധികൊണ്ട് എന്‍ഡിഎ ലക്ഷ്യംവെക്കുന്നത്. എന്നാല്‍ മഹാ വികാസ് അഘാടി വിടില്ലെന്ന് ഉദ്ധവ് താക്കറെ എന്‍സിപിയേയും കോണ്‍ഗ്രസിനേയും അറിയിച്ചിട്ടുണ്ട്.മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നേതൃത്വം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തുടരുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാവ് വിമതരെ വിശ്വാസ വോട്ടെടുപ്പിന് വെല്ലുവിളിച്ചിരിക്കുകയാണ്. 'എങ്ങനെയാണ് വിമതരായ ശിവസേന എംഎല്‍എമാരെ ഗുജറാത്തിലേക്കും അവിടെ നിന്ന് അസമിലേക്ക് കൊണ്ടുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. അവരെ സഹായിക്കുന്നത് ആരാണെന്ന് ഞാന്‍ പേരെടുത്ത് പറയുന്നില്ല. അസം സര്‍ക്കാര്‍ അവരെ സഹായിക്കുന്നുണ്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ വിധാന്‍ സഭയില്‍ വരാതെ പറ്റില്ല,' എന്നും പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it