Sub Lead

പ്രാദേശിക ബിജെപി നേതാവും കൂട്ടാളികളും 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി

ഈ മാസം 18ന് വീടിനടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഇരയുടെ കുടുംബം പറഞ്ഞു.

പ്രാദേശിക ബിജെപി നേതാവും കൂട്ടാളികളും 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാഹോല്‍ ജില്ലയില്‍ പ്രാദേശിക ബിജെപി നേതാവും കൂട്ടാളികളും 20കാരിയെ തട്ടിക്കൊണ്ടുപോയി ഫാംഹൗസില്‍ രണ്ടു ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പ്രാദേശിക പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. നാലംഗ സംഘമാണ് പെണ്‍കുട്ടിയെ ബന്ദിയാക്കി മാറി മാറി ബലാല്‍സംഗത്തിനിരയാക്കിയത്.

ഈ മാസം 18ന് വീടിനടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഇരയുടെ കുടുംബം പറഞ്ഞു. അവര്‍ ബന്ധുവിന്റെ വീട്ടില്‍ പോയിരിക്കാമെന്ന് കരുതി കാണാതായ ദിവസം ഇവര്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നില്ല. തൊട്ടടുത്ത ദിവസമാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലിസില്‍ പരാതി നല്‍കിയത്. പരാതി നല്‍കി മണിക്കൂറുകള്‍ക്ക് ശേഷം ഫെബ്രുവരി 20ന് യുവതിയെ അബോധാവസ്ഥയില്‍ വീടിനു സമീപത്ത് കണ്ടെത്തുകയായിരുന്നു.

ജയ്ത്പൂര്‍ ബിജെപി അധ്യക്ഷന്‍ വിജയ് ത്രിപാഠിയും കൂട്ടാളികളായ രാജേഷ് ശുക്ല, മുന്നാ സിംഗ്, മോനു മഹാരാജ് എന്നിവര്‍ തട്ടിക്കൊണ്ടുപോയി ഒരു ഫാം ഹൗസില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

'അവര്‍ അവളെ കാറില്‍ തട്ടിക്കൊണ്ടുപോയി. തങ്ങള്‍ പരാതി നല്‍കിയപ്പോള്‍ അവര്‍ അവളെ വീടിനു വെളിയില്‍ ഉപേക്ഷിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി എന്താണ് സംഭവിച്ചതെന്ന് വിവരിക്കുമ്പോള്‍ മാത്രമാണ് തങ്ങള്‍ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞത്-ഒരു ബന്ധു പറഞ്ഞു.

Next Story

RELATED STORIES

Share it