ഫലസ്തീന് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ഗൂഢനീക്കം; ബെത്ലഹേമിലെ ഹമാസ് സ്ഥാനാര്‍ഥിയെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തു
ചൊവ്വാഴ്ച രാവിലെയാണ് ഹമാസ് നേതാവ് ഹസന് വാര്‍ദ്യാനെയും മറ്റ് പൗരന്മാരെയും ബെത്ലഹേമിലെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് ഫലസ്തീന് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
ജറുസലേം: വരുന്ന ഫലസ്തീന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ബത്ലഹേമില്‍നിന്നു ജനവിധി തേടുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാവിനേയും നിരവധി ബത്ലഹേം നിവാസികലേയും ഇസ്രയേല്‍ അധിനിവേശ സേന കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് ഹമാസ് നേതാവ് ഹസന് വാര്‍ദ്യാനെയും മറ്റ് പൗരന്മാരെയും ബെത്ലഹേമിലെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് ഫലസ്തീന് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഇസ്രായേല്‍ ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണ് ഹസന്. ബെത്ലഹേമിലെ ഹമാസിന്റെ ശ്രദ്ധേയനായ വ്യക്തികളില്‍ ഒരാളും അതിന്റെ തിരഞ്ഞെടുപ്പ് പട്ടികയിലെ സ്ഥാനാര്‍ത്ഥികളില്‍ ഒരാളുമാണ് ഹസന്.
അധിനിവേശ സേന അല്ഫ്യൂറിഡിസ് ഗ്രാമത്തില്‍ നിന്ന് മുന്‍ തടവുകാരായ നാദര്‍ അബിയത്തിനെയും മധ്യ ജില്ലയായ ബെത്ലഹേമില്‍ നിന്നുള്ള അദില്‍ ഹിജാസിയെയും വീടുകളില്‍ നിന്ന് പിടിച്ച് കൊണ്ടുപോയിട്ടുണ്ട്. അല്‍ ഫ്യൂറിഡിസ് ഗ്രാമത്തില്‍ വീടുകള്‍ റെയ്ഡ് ചെയ്യുന്നതിനിടെ അബു മഹ്മിദിന്റെ കുടുംബത്തില്‍ നിന്നുള്ള രണ്ട് പേരെ സൈനികര്‍ ശാരീരികമായി ആക്രമിച്ചതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
വരാനിരിക്കുന്ന ഫലസ്തീന് നിയമസഭാ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താനുള്ള അധിനിവേശ ശ്രമങ്ങളെക്കുറിച്ച് ഹമാസ് നേരത്തേ തന്നെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT