ഇസ്രായേലിനെതിരേ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്രതല നടപടി വേണമെന്ന് ഇറാന്
ടെഹ്റാന്: മാനവരാശിക്കും ഫലസ്തീനികള്‍ക്കുമെതിരായ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായേലിനെതിരേ ശക്തമായ അന്താരാഷ്ട്രതല നടപടി വേണമെന്ന് ഇറാന് ആവശ്യപ്പെട്ടു. വര്‍ണവിവേചനം തുടരുന്ന ഇസ്രായേല്‍ ഫലസ്തീനെ ആക്രമിക്കുന്നത് തടയാന്‍ ഐക്യരാഷ്ട്രസഭയോടും മുസ്ലിം രാജ്യങ്ങളോടും ഇറാന് ആഹ്വാനം ചെയ്തു. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യകളും വംശീയ ശുദ്ധീകരണവുമാണെന്ന് ഇറാന് ജുഡീഷ്യറി മേധാവി ഇബ്രാഹീം റെയ്സിയുടെ നേതൃത്വത്തിലുള്ള സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് കീഴിലുള്ള നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഹൈ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓഫ് ഇറാന് വിലയിരുത്തി. ഇസ്രായേലിന്റെ മാനവരാശിക്കെതിരായ യുദ്ധക്കുറ്റങ്ങള്‍ കണ്ടെത്താന്‍ വസ്തുതാന്വേഷണ കമ്മീഷന് രൂപീകരിക്കണം. എല്ലാ അംഗരാജ്യങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. മനുഷ്യാവകാശ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും കൗണ്‍സില്‍ യുഎന്നിനോട് ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള ഫലസ്തീനികളുടെയും മടങ്ങിവരാനുള്ള അവകാശസംരക്ഷണത്തിനും തുടര്‍ന്ന് ഒരു റഫറണ്ടത്തിലൂടെ ഫലസ്തീന് ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനുള്ള സംരക്ഷണവുമാണ് മികച്ച പരിഹാരമെന്നും ചൂണ്ടിക്കാട്ടി. ഗാസ മുനമ്പില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും നടത്തിയ ആക്രമണത്തില്‍ 58 കുട്ടികളടക്കം മരണപ്പെട്ടവര്‍ 200നോടടുത്തിട്ടുണ്ട്. ഞായറാഴ്ച നടന്ന ഓര്ഗനൈസേഷന് ഓഫ് ഇസ് ലാമിക് കോ-ഓപറേഷന്റെ (ഒഐസി) അടിയന്തര വെര്‍ച്വല്‍ യോഗത്തിലും ഇറാന് ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. 57 അംഗ കൂട്ടായ്മ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ആവശ്യപ്പെട്ടത്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ വര്‍ണവിവേചന സയണിസ്റ്റ് ഭരണകൂടത്തിനെതിരേ അംഗരാജ്യങ്ങള്‍ സ്ഥാപനപരവും നിയമപരവും രാഷ്ട്രീയവുമായ പ്രചാരണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് യുഎന്‍ പൊതുസഭയുടെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Iran calls for international action on 'apartheid' Israel
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMT