Sub Lead

സഹോദരിക്കൊപ്പം ഒളിച്ചോടാന്‍ ശ്രമം; 24കാരനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു

പിന്നാലെ യുവാവിന്റെ മൃതദേഹവുമായി അന്നപൂര്‍ണേശ്വരിനഗര്‍ പോലിസ് സ്‌റ്റേഷനിലെത്തി പ്രതികള്‍ കീഴടങ്ങി.

സഹോദരിക്കൊപ്പം ഒളിച്ചോടാന്‍ ശ്രമം; 24കാരനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു
X

ബംഗളൂരു: കര്‍ണാടകയില്‍ വിവാഹിതയായ യുവതിയോടൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച 24കാരനെ സഹോദരനും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് അടിച്ചുകൊന്നു. പിന്നാലെ യുവാവിന്റെ മൃതദേഹവുമായി അന്നപൂര്‍ണേശ്വരിനഗര്‍ പോലിസ് സ്‌റ്റേഷനിലെത്തി പ്രതികള്‍ കീഴടങ്ങി.

ബംഗളൂരുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവാഹിതയായ സഹോദരിക്കൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി മുനിരാജു പോലിസിന് മൊഴി നല്‍കി. വസ്‌ത്രോല്‍പ്പന്ന കമ്പനിയിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന ഭാസ്‌കര്‍ ആണ് കൊല്ലപ്പെട്ടത്.

ഒളിച്ചോടാന്‍ ശ്രമിച്ച ഭാസ്‌ക്കറിനെയും സഹോദരിയെയും സുഹൃത്തുക്കളുടെ സഹായത്തോടെ മുനിരാജു പിടികൂടുകയായിരുന്നു. സഹോദരിക്കൊപ്പം ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെ വഴിയില്‍ വച്ചാണ് ഇരുവരെയും പിടികൂടിയത്. ഇവരുടെ കൂടെ സഹോദരിയുടെ ഒരു കുട്ടിയും ഉണ്ടായിരുന്നു. നഗര്‍ഭാവി സര്‍ക്കിളില്‍ വച്ചാണ് മൂവരെയും കണ്ടെത്തിയത്.

സഹോദരിയെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം ഭാസ്‌ക്കറിനെയും കൊണ്ട് മറ്റൊരു പ്രദേശത്തേയ്ക്ക് പോയി. അവിടെ വച്ച് മുനിരാജുവും സുഹൃത്തുക്കളും ചേര്‍ന്ന് ഭാസ്‌ക്കറെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. വീട്ടില്‍ വിവരം അറിയിച്ച ശേഷമാണ് മുനിരാജു പോലിസിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു. യുവതിയുടെയും കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞ് ഭാസ്‌ക്കര്‍ യുവതിയെ വിശ്വാസത്തിലെടുത്തു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനം തടഞ്ഞ് മുനിരാജു ഇവിരെ പിടികൂടിയത്.

Next Story

RELATED STORIES

Share it