Sub Lead

ക്രിക്കറ്റില്‍ നിന്നും മുസ്‌ലിംകളെ വിലക്കി ബിജെപി എംഎല്‍എ

നാല് വര്‍ഷം മുമ്പ് ചില മുസ്‌ലിം കളിക്കാര്‍ ടൂര്‍ണമെന്റിനിടെ പ്രശ്‌നമുണ്ടാക്കിയെന്നും അതിനാലാണ് ആ വിഭാഗത്തില്‍ നിന്നുള്ളവരെ മാറ്റുന്നത് എന്നുമാണ് മുസ്‌ലിംകളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാത്തതിന് കാരണമാണ് എംഎല്‍എ പറയുന്നത്

ക്രിക്കറ്റില്‍ നിന്നും മുസ്‌ലിംകളെ വിലക്കി ബിജെപി എംഎല്‍എ
X

മധ്യപ്രദേശ്: മുസ്‌ലിംകളെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഖാന്‍ഡ്വയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ബിജെപി എംഎല്‍എ ആയ ദേവേന്ദ്ര വര്‍മ മുസ്‌ലിംകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.മതത്തിന്റെ പേരില്‍ തങ്ങളെ മാറ്റിനിര്‍ത്തുകയാണെന്ന് കാണിച്ച് ചില താരങ്ങള്‍ പോലിസില്‍ പരാതി നല്‍കി.

ഏപ്രില്‍ 20നാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്.എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. മുസ്‌ലിം കളിക്കാരുള്ള ടീമിനോട് അവരില്ലാതെ കളിക്കാനാണ് ടൂര്‍ണമെന്റ് സംഘാടകര്‍ ആവശ്യപ്പെട്ടത്. 32 ടീമുകള്‍ പങ്കെടുക്കാനിരുന്ന ടൂര്‍ണമെന്റില്‍ നിന്നും ഇക്കാരണം കൊണ്ടുമാത്രം നിരവധി താരങ്ങള്‍ പുറത്തായിരുന്നു.

നാല് വര്‍ഷം മുമ്പ് ചില മുസ്‌ലിം കളിക്കാര്‍ ടൂര്‍ണമെന്റിനിടെ പ്രശ്‌നമുണ്ടാക്കിയെന്നും അതിനാലാണ് ആ വിഭാഗത്തില്‍ നിന്നുള്ളവരെ മാറ്റുന്നത് എന്നുമാണ് മുസ്‌ലിംകളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാത്തതിന് കാരണമാണ് എംഎല്‍എ പറയുന്നത്.

'ഞാന്‍ ഒരു മതത്തിനും എതിരല്ല. നാല് വര്‍ഷത്തിന് മുമ്പ് ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ചപ്പോള്‍ ചില മുസ്‌ലിം കളിക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നാല് വര്‍ഷം ടൂര്‍ണമെന്റ് ഉപേക്ഷിക്കേണ്ടി വന്നു' എംഎല്‍എ പറഞ്ഞു. മുസ്‌ലിംകളെ വിലക്കുന്നതോടെ സമാധാനപരമായി മത്സരം സംഘടിപ്പിക്കാന്‍ സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ക്രിക്കറ്റില്‍ നിന്നും മുസ്‌ലിം താരങ്ങളെ മാറ്റി നിര്‍ത്തുന്നത് ഇതാദ്യമായാണെന്നും ഇക്കാരണം കാണിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ക്രിക്കറ്റ് താരവും അഭിഭാഷകനുമായ തന്‍വീര്‍ സൊഹൈല്‍ പറഞ്ഞു. ഇതി തെറ്റായ പാരമ്പര്യമാണെന്നും ഇത് നമ്മുടെ ഭാവിയെ തന്നെ ചോദ്യചിഹ്നത്തിലാക്കുമെന്നും സൊഹൈല്‍ കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it