- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ഷാജഹാന് കൊലക്കേസ്: ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍; കാണാതായ ആവാസും പിടിയില്‍
കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്ഥന്, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട്: സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്ഥന്, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്.
സിദ്ധാര്‍ഥ്, ആവാസ് എന്നീ പ്രതികള്‍ക്കുമേല്‍ കൊലയാളികള്‍ക്ക് ആയുധം കൈമാറല്‍, ഗൂഢലോചനക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തത്. ജിനേഷ്, ബിജു എന്നിവര്‍ പ്രതികള്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായം ചെയ്തു, തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്ന് തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിക്കുന്നു. അറസ്റ്റിലായ പ്രതികളില്‍ ജിനേഷ് ബിജെപിയുടെ ചേമ്പന ബൂത്ത് ഭാരവാഹി ആണ്.
ആവാസിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് രാത്രി വൈകി പോലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആവാസിനൊപ്പം കാണാതായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന ജയരാജിനെക്കുറിച്ച് പോലിസ് മൗനം പാലിക്കുകയാണ്. നിലവില്‍ ആകെ 12 പേരെയാണ് ഷാജഹാന് വധക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കസ്റ്റഡിയിലെടുത്ത നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ പോലിസ് ഒറ്റയ്ക്കും കൂട്ടമായും ചോദ്യംചെയ്യുന്നത് തുടരുകയാണ്.
കൊലപാതകത്തിനു പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്നും പുറത്തു നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നുമാണ് കസ്റ്റഡി അപേക്ഷയില്‍ പോലിസ് വ്യക്തമാക്കിയത്. ഒന്നാംപ്രതി നവീനുമായുള്ള തെളിവെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കൊലപാതകം നടന്ന കുന്നങ്കാട്ടേക്ക് പ്രതിയെ എത്തിച്ചാല്‍ നാട്ടുകാരുടെ പ്രതികരണം പ്രവചനാതീതമാകും എന്നതാണ് തെളിവെടുപ്പ് വൈകാന്‍ കാരണമെന്നാണ് പോലിസ് പറയുന്നത്. കേസില്‍ റിമാന്‍ഡിലുളള നാല് പ്രതികള്‍ക്കായി അന്വേഷണ സംഘം നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും.
RELATED STORIES
കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
15 Aug 2025 9:27 AM GMTസ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ സ്വപ്നങ്ങൾക്കൊത്താണോ...
15 Aug 2025 6:21 AM GMTമഴ തുടരും - നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
15 Aug 2025 3:45 AM GMTമലപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടി കവർന്നു.
15 Aug 2025 2:53 AM GMTരാജ്യം 79-ാം സ്വാതന്ത്ര്യ ദിന നിറവിൽ
15 Aug 2025 2:25 AM GMTകടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കടന്നല് കുത്തേറ്റ് മരണം
14 Aug 2025 5:48 PM GMT