Sub Lead

ഗഡ്കരിയും ചൗഹാനും പുറത്ത്, യെദിയൂരപ്പ അകത്ത്; ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചു

പാര്‍ലമെന്ററി ബോര്‍ഡ് പുനസ്സംഘടനനയില്‍ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, അധ്യക്ഷന്മാര്‍ എന്നിവരെ തീരുമാനിക്കുന്ന ഉന്നത പാര്‍ട്ടി സമിതിയാണ് പാര്‍ലമെന്ററി ബോര്‍ഡ്.

ഗഡ്കരിയും ചൗഹാനും പുറത്ത്, യെദിയൂരപ്പ അകത്ത്; ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചു
X

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉന്നത തീരുമാനങ്ങളെടുക്കുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നൊഴിവാക്കി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ഉള്‍പ്പെടുത്തുകയും ചെയ്തു. പാര്‍ലമെന്ററി ബോര്‍ഡ് പുനസ്സംഘടനനയില്‍ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, അധ്യക്ഷന്മാര്‍ എന്നിവരെ തീരുമാനിക്കുന്ന ഉന്നത പാര്‍ട്ടി സമിതിയാണ് പാര്‍ലമെന്ററി ബോര്‍ഡ്.

അപ്രതീക്ഷിതമായാണ് നിതിന്‍ ഗഡ്കരിയെ സുപ്രധാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. നരേന്ദ്ര മോദിയുടെ സര്‍ക്കാരിലെ സീനിയര്‍ മന്ത്രിമാരില്‍ ഒരാളായ ഗഡ്കരി മുന്‍ ബിജെപി അധ്യക്ഷനാണ്. ഇതുവരെ, പാര്‍ട്ടി മുന്‍ അധ്യക്ഷന്മാരെ സമിതിയില്‍ നിലനിര്‍ത്തുന്നതായിരുന്നു കീഴ്‌വഴക്കം. മുന്‍ ബിജെപി അധ്യക്ഷന്‍ കൂടിയായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ കര്‍ണാടക ബിജെപി നേതാവും 77കാരനായ ബിഎസ് യെദിയൂരപ്പ സമിതിയില്‍ ഉള്‍പ്പെട്ടതും അപ്രതീക്ഷിതമാണ്. പാര്‍ട്ടിയുടെ അപ്രഖ്യാപിത പ്രായപരിധിയായ 75 വയസ്സ് പിന്നിട്ടിയാളാണ് യെദിയൂരപ്പ. കര്‍ണാടകയില്‍ സ്വാധീനമുള്ള യെദിയൂരപ്പ അസന്തുഷ്ടനാണെന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അസമിലെ ഉന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സര്‍ബാനന്ദ സോനോവാളിനെ പാര്‍ലമെന്ററി ബോര്‍ഡിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവസേന വിമതനായ ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പം മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണയും ഷാനവാസ് ഹുസൈന്‍ കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല.

Next Story

RELATED STORIES

Share it