Football

അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം സല സഞ്ചരിച്ച വിമാനം കണ്ടെത്തിയിരുന്നു. വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് വെള്ളത്തിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. റിമോട്ട് ഓപറേറ്റിങ് യന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സലയും പൈലറ്റ് ഡേവിഡ് ഇമോസ്റ്റണുമാണ് വിമാനത്തില്‍ യാത്രചെയ്തിരുന്നത്. പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല.

അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി
X

ലണ്ടന്‍: വിമാനയാത്രയില്‍ കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോളറും കാര്‍ഡിഫ് താരവുമായ എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം സല സഞ്ചരിച്ച വിമാനം കണ്ടെത്തിയിരുന്നു. വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് വെള്ളത്തിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. റിമോട്ട് ഓപറേറ്റിങ് യന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സലയും പൈലറ്റ് ഡേവിഡ് ഇമോസ്റ്റണുമാണ് വിമാനത്തില്‍ യാത്രചെയ്തിരുന്നത്. പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല.

ജനുവരി 22നാണ് ബ്രിട്ടീഷ് ദ്വീപ് ഗ്വര്‍ണസെയ്ക്ക് മുകളില്‍വച്ച് വിമാനം കാണാതാവുന്നത്. തുടര്‍ന്ന് ദിവസങ്ങള്‍ തിരച്ചില്‍ നടത്തിയശേഷം നിര്‍ത്തിവച്ചിരുന്നു. പിന്നീട് മറൈന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് മേണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനം കണ്ടെത്തിയത്. വിമാനം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. വിമാനത്തില്‍നിന്നും ലഭിച്ച വീഡിയോകള്‍ പരിശോനയ്ക്കയച്ചു. നാന്റെസിന് വേണ്ടി കളിച്ചിരുന്ന താരത്തെ ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫ് 137 കോടിയ്ക്കാണ് ടീമിലെത്തിച്ചത്. പുതിയ ക്ലബ്ബിലേക്കുള്ള യാത്രയിലാണ് അപകടം. സലയ്ക്കായുള്ള തിരച്ചിലിനായി മെസ്സി, അഗ്യൂറ, കിലിയന്‍ എംപാപ്പെ എന്നിവര്‍ വന്‍തുക സംഭാവനയായി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it