Kerala

സ്വര്‍ണക്കടത്ത്: ജാമ്യ ഹരജിയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

സ്വര്‍ണക്കടത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യഹരജിയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ ജാമ്യം തേടി കൊച്ചിയിലെ എന്‍ ഐ എ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു

സ്വര്‍ണക്കടത്ത്: ജാമ്യ ഹരജിയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യഹരജിയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ ജാമ്യം തേടി കൊച്ചിയിലെ എന്‍ ഐ എ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസില്‍ എന്‍ ഐ എ തനിക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നിലവില്‍ നില്‍ക്കില്ലെന്നും തെളിവില്ലാതെയാണ് തനിക്കെതിരെ യുഎപിഎ ചുമിത്തിയിരിക്കുന്നതെന്നും ജാമ്യഹരജിയില്‍ സ്വപ്‌ന സുരേഷ് ചൂണ്ടിക്കാട്ടുന്നു.കേസില്‍ വിചാരണ അനന്തമായി നീളുകയാണെന്നും ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നും സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗ് വഴി കടത്തിയ 30 കിലോയോളം വരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.ബാഗ് ഏറ്റു വാങ്ങാനെത്തിയ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒ യായിരുന്നു പി എസ് സരിത്ത് ആണ് ആദ്യം അറസ്റ്റിലായത്.തുടന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വപ്‌ന സുരേഷ്, സന്ദീപ് എന്നിവരുടെ പങ്കിനെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിക്കുന്നത്.

ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടയില്‍ എന്‍ ഐ എയും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.തുടര്‍ന്ന് ജൂലൈ 12 ന് ബംഗളുരുവില്‍ നിന്നും ഇവരെ എന്‍ ഐ എ അറസ്റ്റു ചെയ്യുകയായിരുന്നു.അറസ്റ്റിലായ ഇവര്‍ മൂവരും കഴിഞ്ഞ ഒരു വര്‍ഷണായി ജെയിലിലാണ്.സന്ദീപ് നായരെ പിന്നീട് എന്‍ ഐ എ മാപ്പു സാക്ഷിയാക്കിയിരുന്നു. കസ്റ്റംസിനെയും എന്‍ ഐ എയും കൂടാതെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും സംഭവത്തില്‍ കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്തിരുന്നു.

Next Story

RELATED STORIES

Share it