- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ല: സീതാറാം യെച്ചൂരി
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം ശക്തമാക്കും. വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാൻ ശ്രമം നടത്തും.

തിരുവനന്തപുരം: ഗവർണർമാരുടെ പ്രസക്തിയെപ്പറ്റി ആലോചിക്കേണ്ട സമയമായെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ പദവിയെന്നത് സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതാണ്. ഭരണഘടന അനുസരിച്ച് ഗവർണർമാർ പ്രവര്‍ത്തിക്കണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സിപിഎം പ്രതിഷേധം ശക്തമാക്കും. വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വരജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കും. മാര്‍ച്ച് 23ന് പ്രചാരണം അവസാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയില്‍ ഇതിനുമുമ്പ് ഇത്തരമൊന്നുണ്ടായിട്ടില്ല. രാജ്യത്തെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളെല്ലാം ഇല്ലാതെയാക്കണമെന്നും യെച്ചൂരി പറഞ്ഞു. പുതിയ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ഉണ്ടാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിര്‍ദ്ദേശം തള്ളണമെന്നും യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.
ആര്‍മി കമാന്റര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത് അംഗീകരിക്കാനാകില്ല. കാശ്മീരിലെ എല്ലാ രാഷ്ട്രീയ തടവുകാരേയും മോചിപ്പിക്കണം. ആശയവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കുകയും ഗതാഗത സംവിധാനം പഴയരൂപത്തിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സംയുക്തമായി നടത്തുന്ന മുഴുവന്‍ സമരങ്ങള്‍ക്കും സിപിഎം പിന്തുണ നല്‍കും. എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന് പ്രചരണം നടത്തും. സംയുക്ത സമരം തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാതെ കൂടുതല്‍ മെച്ചപ്പെട്ട ഇന്ത്യയുണ്ടാക്കാന്‍ സാധിക്കില്ല. കേരളത്തോടുള്ള കേന്ദ്ര അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നും കേരളത്തിന് അർഹമായ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം തയാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















