Kerala

കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസെടുത്തു

ഡോ. രഞ്ജിന്‍, ഡോ. സുരേഷ്‌കുമാര്‍, സിഎംസി, ഡയനോവ ലാബുകള്‍ക്കെതിരെയാണ് കേസെടുത്തത്. കുടശനാട് സ്വദേശി രജനിയുടെ പരാതിപ്രകാരമാണ് കേസ്. ആറുമാസം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റം ചുമത്തി.

കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസെടുത്തു
X

കോട്ടയം: കാന്‍സറില്ലാതെ യുവതിക്കു കീമോതെറാപ്പി നടത്തിയ സംഭവത്തില്‍ കോട്ടയം മെഡി.കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും രണ്ട് ലാബുകള്‍ക്കും എതിരെ പോലിസ് കേസെടുത്തു. ഡോ. രഞ്ജിന്‍, ഡോ. സുരേഷ്‌കുമാര്‍, സിഎംസി, ഡയനോവ ലാബുകള്‍ക്കെതിരെയാണ് കേസെടുത്തത്. കുടശനാട് സ്വദേശി രജനിയുടെ പരാതിപ്രകാരമാണ് കേസ്. ആറുമാസം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റം ചുമത്തി.

കഴിഞ്ഞ ഫെബ്രുവരിയില്‍ സ്തനത്തില്‍ കണ്ട മുഴയ്ക്ക് ചികില്‍സ തേടിയെത്തിയ രജനിയാണ് സ്വകാര്യലാബിന്റെയും അധികൃതരുടെയും വീഴ്ചയ്ക്ക് ഇരയായത്. പരിശോധയക്ക് എത്തിയ രജനി ടെസ്റ്റ് സാംപിളില്‍ ഒന്ന് സ്വകാര്യലാബിലും മെഡിക്കല്‍ കോളജിലെ പതോളജി ലാബിലും നല്‍കി. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടില്‍ കാന്‍സറാണെന്നായിരുന്നു എഴുതിയത്. പതോളജി ലാബിലെ റിപ്പോര്‍ട്ടിന് കാത്ത് നില്‍ക്കാതെ ഡോക്ടര്‍ ഇവര്‍ക്ക് കാന്‍സറിനുള്ള ചികില്‍സ തുടങ്ങി. കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ മുടി പൊഴിച്ചിലും ശരീരമാസകലം കരുവാളിപ്പ് മുതലായ പാര്‍ശ്വഫലങ്ങളുണ്ടായി.

ഇതിനിടെ പതോളജി ലാബിലെ റിപ്പോര്‍ട്ടില്‍ കാന്‍സറില്ലെന്ന് വന്നു. ആദ്യ കീമോതെറാപ്പിക്കു ശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. തുടര്‍ന്ന് ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞു. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.

Next Story

RELATED STORIES

Share it