Kerala

യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലട ബസിലെ ജീവനക്കാരായ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹരജി കോടതി ഇന്ന് പരിഗണിക്കും .കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് .അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പുര്‍ത്തിയായിട്ടില്ലന്നും തൊണ്ടിമുതലുകള്‍കണ്ടെടുക്കാനുണ്ടന്നും പ്രതികളുടെ കസ്റ്റഡി ആവശ്യമുണ്ടന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലട ബസിലെ ജീവനക്കാരായ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് ബസില്‍ നിന്നും ഇറക്കി വിട്ട കേസിലെ പ്രതികളായ സുരേഷ് കല്ല ട്രാവല്‍സിലെ ജീവനക്കാരായിരുന്നവര്‍ക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഹരജി കോടതി ഇന്ന് പരിഗണിക്കും .കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് .അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പുര്‍ത്തിയായിട്ടില്ലന്നും തൊണ്ടിമുതലുകള്‍കണ്ടെടുക്കാനുണ്ടന്നും പ്രതികളുടെ കസ്റ്റഡി ആവശ്യമുണ്ടന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.കുറ്റകൃത്യത്തിന്റെഗൗരവവും അത് സമുഹത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതവും വിചാരണ കോടതിപരിഗണിച്ചില്ലന്നും സര്‍ക്കാര്‍ അപ്പീലില്‍ ചുണ്ടിക്കാട്ടുന്നു .പ്രതികള്‍ പുറത്തു നില്‍ക്കുന്നത് യാത്രക്കാരായ ഇരകളെ ബാധിക്കും. അതിനാല്‍ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ഹരജിയില്‍ പറയുന്നു.

കഴിഞ്ഞ മാസം 23 ന് പുലര്‍ച്ചെ വൈറ്റിലയിലെ കല്ലട ട്രാവല്‍സിന്റെ ഓഫീസിന് മുന്നില്‍വച്ചാണ് യാത്രക്കാര്‍ക്ക് മര്‍ദനമേറ്റത്. 22 ന് പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസ് ഹരിപ്പാട് കരുവാറ്റയില്‍വച്ച് ബ്രേക്ക് ഡൗണ്‍ ആയി. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദ്യം ബസിലെ യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഹരിപ്പാട് പോലീസ് ഇടപ്പെട്ടാണ് കൊച്ചിയില്‍ നിന്ന് പകരം ബസ് സവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്.

ഈ വാഹനം 23 ന് പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരുപറ്റം ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി അഷ്‌ക്കര്‍ എന്നിവരെ ബസിനുള്ളില്‍ക്കയറി മര്‍ദിച്ചത്. ആക്രമണത്തിനു ശേഷം ഇവരെ ബസില്‍ നിന്നും വലിച്ചു പുറത്തിറക്കിയ ശേഷം ബസ് ബാംഗ്ളൂരിലേക്ക്് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേണത്തില്‍ കല്ലട ബസിലെ ഏഴു ജീവനക്കാരെ അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇതു കൂടാതെ ബസുടമ സുരേഷ് കല്ലടയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ സ്റ്റുവര്‍ട് കീലറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. ഇതിനിടയില്‍് കേസ് തുടക്കത്തില്‍ അന്വേഷിച്ച മരട് എസ് ഐ അടക്കമുള്ള നാലു പോലിസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.തുടക്കത്തില്‍ പോലിസ് വേണ്ട വിധത്തില്‍ സഹകരിച്ചിരുന്നില്ലെന്ന് ആദ്യം തന്നെ മര്‍ദനമേറ്റ യാത്രക്കാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലായിരുന്നു നടപടി

Next Story

RELATED STORIES

Share it