Kerala

പാലത്തായി ബാലികാ പീഡനക്കേസ്: ഇരയുടെ മാതാവിന്റെ വാദം കേള്‍ക്കും

കേസിലെ പ്രതി ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന്‍ ആണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപ്പിച്ചത്.കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചുവെങ്കിലും ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം കോടതി കേള്‍ക്കും. മാതാവിനോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.ഇത് സംബന്ധിച്ച നോട്ടീസ് പെണ്‍കുട്ടിയുടെ മാതാവിന് നേരിട്ട് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാന്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു

പാലത്തായി ബാലികാ പീഡനക്കേസ്: ഇരയുടെ മാതാവിന്റെ വാദം കേള്‍ക്കും
X

കൊച്ചി: പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചുവെങ്കിലും ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം കോടതി കേള്‍ക്കും. മാതാവിനോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.ഇത് സംബന്ധിച്ച നോട്ടീസ് പെണ്‍കുട്ടിയുടെ മാതാവിന് നേരിട്ട് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാന്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു

കേസിലെ പ്രതിയായ ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന്‍ (പപ്പന്‍-45) മാര്‍ച്ച് 15 മുതല്‍ റിമാന്റിലാണ്. തലശ്ശേരി കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രൈബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് പ്രതി ജാമ്യം തേടി ഹൈക്കോാടതിയെ സമീപിച്ചത്.

ഏപ്രില്‍ 22ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും പാലത്തായി കേസന്വേഷണത്തില്‍ യാതൊരു ചലനവുമുണ്ടായില്ലെന്ന ആരോപണം ശക്തമാണ്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല, പെണ്‍കുട്ടിയെ മറ്റൊരാള്‍ പീഡിപ്പിച്ചു എന്ന മാതാവിന്റെ പരാതിയില്‍ പറയുന്ന ആളെ പ്രതി ചേര്‍ത്തില്ല, പെണ്‍കുട്ടിയുടെയും ബന്ധുക്കളുടേയും മൊഴിയനുസരിച്ചുള്ള തെളിവുകള്‍ സമാഹരിച്ചില്ല, മുഖ്യപ്രതിയെ സഹായിച്ചവരെ കേസിലുള്‍പ്പെടുത്തിയില്ല, പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ചില്ല, മാനസിക നില പരിശോധനയുടെ പേരില്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിച്ച് പാനൂര്‍ പോലിസ് മാനസികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ക്രൈംബ്രാഞ്ചിനെതിരേയുള്ളത്. ജനുവരി 15നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ പത്മരാജന്‍ പീഡിപ്പിച്ചു എന്നാണു കേസ്.

Next Story

RELATED STORIES

Share it