കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്കിയ സംഭവം കേരളത്തിന് ലജ്ജാകരമെന്ന് സ്പീക്കര്‍; സമഗ്രാന്വേഷണം വേണമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഇത്തരം വേദനാജനകമായ വാര്‍ത്തകള്‍ കേരളത്തില്‍നിന്ന് ഇനി ഉണ്ടാവാതിരിക്കട്ടെയെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധനയും വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. പട്ടിണി സഹിക്കാന്‍ കഴിയാതെ കുട്ടികള്‍ മണ്ണുതിന്ന സംഭവം തന്നെ ലജ്ജിപ്പിക്കുന്നതാണ്. പൊതുപ്രവര്‍ത്തകരെന്ന നിലയില്‍ തലയുയര്‍ത്തി നില്ക്കാന് സാധിക്കാത്ത സംഭവമാണുണ്ടായിരിക്കുന്നത്.
വാര്‍ത്ത പുറത്തുവന്നതോടെയാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലായത്. ഇങ്ങനെയൊരു സംഭവം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലായിരുന്നു. ഏഴുവര്‍ഷത്തിനിടെ ആറുകുഞ്ഞുങ്ങളെ പ്രസവിച്ച ഒരമ്മയുടെ അവസ്ഥ. നമ്മുടെ സംസ്ഥാനം കുടുംബാസൂത്രണരംഗത്ത് ഇത്രയേറെ മുന്നോട്ടുവന്നെന്ന് പറയുമ്പോഴും ഈ ഒരവസ്ഥ എങ്ങനെയുണ്ടായി. എന്തുകൊണ്ട് പ്രസവത്തിന് ചെല്ലുമ്പോള്‍ ആശുപത്രി അധികൃതരോ മറ്റോ അവരെ ഉപദേശിക്കാനോ ആവശ്യമായ സഹായം നല്‍കാനോ മുതിര്‍ന്നില്ലെന്നും കടകംപള്ളി ചോദിച്ചു. തിരുവനന്തപുരം നഗരമധ്യത്തില്‍ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കിയ വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്.
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT