Kerala

അതിതീവ്ര മഴ; കെഎസ്ഇബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി

കെഎസ്ഇബിയുടെ 18അണക്കെട്ടുകളിലുമായി 1898.6 എംസിഎം ജലമേ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുള്ളൂ. ഇവയുടെ ആകെ സംഭരണ ശേഷി 3532.5 എംസിഎം ആണ്.

അതിതീവ്ര മഴ; കെഎസ്ഇബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി
X

തിരുവനന്തപുരം: കെഎസ്ഇബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എന്‍ജിനീയര്‍മാരുടെ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡാമുകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പടെയുള്ള സമാന്തരവാര്‍ത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളിലെ ജലസംഭരണത്തെ സംബന്ധിച്ച് യാതൊരു ആശങ്കയും പൊതുജനങ്ങള്‍ക്ക് വേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കെഎസ്ഇബിയുടെ 18അണക്കെട്ടുകളിലുമായി 1898.6 എംസിഎം ജലമേ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുള്ളൂ. ഇവയുടെ ആകെ സംഭരണ ശേഷി 3532.5 എംസിഎം ആണ്. കെഎസ്ഇബിയുടെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 54.12 ശതമാനവും ഇടമലയാറില്‍ 47.87 ശതമാനവും കക്കിയില്‍ 52.87 ശതമാനവും ബാണാസുരസാഗറില്‍ 65.98 ശതമാനവും ഷോളയാറില്‍ 64.17 ശതമാനവും ജലമെ നിലവിലുള്ളു. കെഎസ്ഇബിയുടെ ആകെ ജലസംഭരണശേഷിയുടെ 88% ഉം ഈ അഞ്ച് വലിയ ജലസംഭരണികളിലായാണുള്ളത്

എല്ലാ മഴക്കാലത്തുമെന്നതുപോലെ, ചെറിയ ഡാമുകളായ പൊരിങ്ങല്‍കുത്ത്, പൊന്മുടി, കക്കയം തീരെ ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, കല്ലാര്‍, ഇരട്ടയാര്‍ എന്നിവയില്‍ നിന്നും ഇപ്പോള്‍ തന്നെ ജലം പുറത്തേക്കു ഒഴുക്കി വിടുന്നുണ്ട്.

ഡാമുകളെക്കുറിച്ച് കെഎസ്ഇബിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പടെ സമയാസമയം വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെ ദുരന്ത നിവാരണ അതോറിറ്റിയുമായും ജില്ലാ ഭരണകൂടവുമായും ഏകോപിപ്പിച്ച് മാധ്യമങ്ങള്‍ വഴിയും കൃത്യമായ അപായ സൂചനകള്‍ അതതു സമയങ്ങളില്‍ നല്‍കും. വെള്ളം ഉയരുമ്പോള്‍ ഗ്രീന്‍ അലര്‍ട്ടും ചെറിയ തോതിലുള്ള അപായസൂചനക്കു ഓറഞ്ച് അലേര്‍ട്ടും തുറക്കുന്നതിന് മുന്‍പ് റെഡ് അലേര്‍ട്ടും നല്‍കും.

Next Story

RELATED STORIES

Share it