Kerala

225 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: പ്രതികളെ റിമാന്‍ഡു ചെയ്തു

പെരുമ്പാവൂര്‍ സ്വദേശി അനസ്, ഒക്കല്‍ സ്വദേശി ഫൈസല്‍, ശംഖമുഖം സ്വദേശി വര്‍ഷ എന്നിവരെയാണ് അങ്കമാലി ജെഎഫ്‌സിഎം കോടതി റിമാന്റ് ചെയ്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു

225 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: പ്രതികളെ റിമാന്‍ഡു ചെയ്തു
X

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ കഞ്ചാവുമായി പിടികൂടിയ മൂന്നുപേരെ റിമാന്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി അനസ്, ഒക്കല്‍ സ്വദേശി ഫൈസല്‍, ശംഖമുഖം സ്വദേശി വര്‍ഷ എന്നിവരെയാണ് അങ്കമാലി ജെഎഫ്‌സിഎം കോടതി റിമാന്റ് ചെയ്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

ഇന്നലെയാണ് രണ്ടു വാഹനങ്ങളില്‍ കഞ്ചാവുമായെത്തിയ ഇവരെ റൂറല്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സെപ്ഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് പിടികൂടുന്നത്. കാറിന്റെ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലും ആയി ഒളിപ്പിച്ച് 123 പായ്ക്കറ്റുകളിലായി കൊണ്ടുവന്ന 225 കിലോ കഞ്ചാവാണ് പിടികൂടിയത്. കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞതെന്ന് എസ്പി കാര്‍ത്തിക് പറഞ്ഞു.

ഒരു മാസത്തിലേറെയായി ഈ സംഘം റൂറല്‍ പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയിലെ ഒറീസ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലിസ് പറഞ്ഞു. ഇവിടെ നിന്നാണ് പലസംസ്ഥാനങ്ങളിലേക്കും കഞ്ചാവിന്റെ വിതരണം നടക്കുന്നത്. ഇതിന് മലയാളികള്‍ ഉള്‍പ്പടെയുള്ള ഏജന്റുമാര്‍ അവിടെയുണ്ട്.

കഞ്ചാവിന്റെ സാമ്പിള്‍ കാണിച്ച് വിലയുറപ്പിച്ച ശേഷം ഏജന്റുമാര്‍ തന്നെ വാഹനം കൊണ്ടുപോയി വാഹനത്തില്‍ നിറച്ച് തിരിച്ചേല്‍പ്പിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം പിടികൂടിയ അനസ് ഒന്നര വര്‍ഷമായി പഡേരുവിലേക്ക് സഞ്ചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലും യാത്രകളില്‍ ഒപ്പമുണ്ടാകാറുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടക്കും. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it