Kerala

കേന്ദ്രസര്‍ക്കാരിന്റെ സങ്കര ചികില്‍സാ പദ്ധതി: ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി; വലഞ്ഞ് രോഗികള്‍

രാവിലെ ആറു മുതല്‍ ആരംഭിച്ച പണിമുടക്ക് വൈകുന്നേരം ആറു വരെ നീണ്ടു നില്‍ക്കും.കൊവിഡ് ചികില്‍സയെയും, അത്യാഹിത വിഭാഗങ്ങളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മിക്ക ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുളളു.ഡോക്ടര്‍മാരുടെ സമരം അറിയാതെ ദൂര സ്ഥലങ്ങളില്‍ നിന്നടക്കം ആശുപത്രിയില്‍ എത്തിയ രോഗികള്‍ വലഞ്ഞു

കേന്ദ്രസര്‍ക്കാരിന്റെ സങ്കര ചികില്‍സാ പദ്ധതി: ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി; വലഞ്ഞ് രോഗികള്‍
X

കൊച്ചി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്ര ക്രിയ നടത്താനുള്ള അനുവാദം നല്‍കുന്നതടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ സങ്കര ചികില്‍സാ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ (ഐഎംഎ) ഡോക്ടര്‍മാരുടെ പണിമുടക്ക് ആംരഭിച്ചു.ചികില്‍സ തേടി ആശുപത്രികളില്‍ എത്തിയ രോഗികള്‍ വലയുന്നു.രാവിലെ ആറു മുതല്‍ ആരംഭിച്ച പണിമുടക്ക് വൈകുന്നേരം ആറു വരെ നീണ്ടു നില്‍ക്കും.കൊവിഡ് ചികില്‍സയെയും, അത്യാഹിത വിഭാഗങ്ങളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കം മിക്ക ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുളളു.ഡോക്ടര്‍മാരുടെ സമരം അറിയാതെ ദൂര സ്ഥലങ്ങളില്‍ നിന്നടക്കം ആശുപത്രിയില്‍ എത്തിയ പ്രായമായവര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ വലഞ്ഞു. ആശുപത്രി അധികൃതരെ സമീപിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലാണ് അതിനാല്‍ നോക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്ന് രോഗികള്‍ പറഞ്ഞു. ദൂര ജില്ലകളില്‍ നിന്നടക്കം ചികില്‍സ തേടിയെത്തിയ രോഗികള്‍ ചികില്‍സ ലഭിക്കാതെ മടങ്ങിപോകുന്ന സ്ഥിതിയാണ് പല ആശുപത്രിയിലും ഉളളത്.

കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ (കെപിഎച്ച്എ), കാത്തലിക്ക് ഹെല്‍ത്ത് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎച്ച്എഐ),കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ (കെജിഎംഒഎ), ഇന്ത്യന്‍ ഡെന്റല്‍ അസ്സോസിയേന്‍ (ഐഡിഎ) എന്നീ സംഘടനകളും പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ടി വി രവി, സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ അറിയിച്ചു.

മോഡേണ്‍ മെഡിസിനിലെ ബിരുദാനന്തര ബിരുദധാരികള്‍ ചെയ്യുന്ന 58 തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദ വിദഗ്ധരെക്കൊണ്ട് നടത്തിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് സമരം. ആരോഗ്യരംഗത്ത് സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച മുഴുവന്‍ നേട്ടങ്ങളും ഇല്ലായ്മചെയ്ത് രാജ്യത്തെ സുശ്രുതാചാര്യന്റെ കാലത്തിലേയ്ക്ക് മടക്കികൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it